അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ഫോണിൽ ചർച്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചർച്ചനടത്തിയത്. ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു.
അയൽരാജ്യങ്ങൾക്കെതിരെയോ ഇറാനെതിരെയോ സൈനിക നടപടി ഉണ്ടായാൽ അനുഭവിക്കേണ്ടിവരും. അന്താരാഷ്ട്ര സമൂഹത്തിൽ ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്നും പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് റഷ്യയുടെ പൂർണ പിന്തുണ പുടിൻ വാഗ്ദാനം ചെയ്തു. മേയ് 9 ന് നടക്കുന്ന റഷ്യയുടെ വിജയദിന ആഘോഷങ്ങളോട് അനുബന്ധിച്ച് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ തയാറാണെന്നും പുടിൻ അറിയിച്ചു.