ഇറാൻ-ഇസ്രായേൽ സംഘർഷം; സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യ
ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളിലും ഇറാൻ നടത്തിയ പ്രത്യാക്രമണത്തിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സമാധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. അമേരിക്കയുടേയോ ഇസ്രയേലിന്റെയോ പേര് ഇറാനില്‍ നടന്ന ആക്രമണങ്ങളെ അപലപിക്കുന്ന പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം പരാമര്‍ശിച്ചിട്ടില്ല. സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കണം. സംഘര്‍ഷങ്ങളുടെ ഭാഗമായ എല്ലാ കക്ഷികളും സംയമനം പാലിക്കണം. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും ചര്‍ച്ചകളും നയതന്ത്ര ഇടപെടലും
അയർലൻഡിൽ മലയാളി യുവതിയെ കാണാതായെന്ന് പരാതി
അയർലൻഡിൽ മലയാളി യുവതിയെ കാണാതായെന്ന് പരാതി. ഡബ്ലിനിലെ ചെറിവുഡിൽ താമസിക്കുന്ന അശ്വതി രാജശേഖരനെ(26)യാണ് കാണാതായത്. ബംഗുളൂരുവിലെ മലയാളി കുടുംബത്തിലെ അംഗമാണ് അശ്വതി. ഒരു കമ്പനിയിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് അശ്വതി. നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രോജക്ട് വർക്കുമായി ബന്ധപ്പെട്ട് അശ്വതിക്ക് ലെറ്റര്‍കെന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ശനിയാഴ്ച ലെറ്റർ കെന്നിയിലേക്ക് പോകേണ്ടതായിരുന്നു. വെള്ളിയാഴ്ച ജോലിക്ക് ശേഷം താമസ സ്ഥലത്ത് എത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്.
ദാനത്തിലൂടെ സാമൂഹിക സന്തുലിതത്വം നിലനിർത്താൻ കഴിയുന്നു: ഡോ:എൻ.എ. മുഹമ്മദ്
മനുഷ്യർ പരസ്പരം സാമൂഹിക കടപ്പാടുകളോട് സഹകരിച്ചും തൻ്റെ സമ്പത്തിൻ്റെ ഒരംശം മറ്റുള്ളവർക്കായ് നീക്കിവെച്ചും ജീവിക്കുന്നതിലൂടെ സാമൂഹിക സന്തുലിതത്വം നിലനിർത്താൻ കഴിയുന്നുവെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ:എൻ.എ മുഹമ്മദ് പറഞ്ഞു. മറ്റുള്ളവരെ പ്രയാസങ്ങളിൽ സഹായിച്ചും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിച്ചും നാം നിലകൊള്ളുബോൾ സമൂഹങ്ങൾക്കിടയിൽ സ്നേഹവും സഹാനുഭൂതിയും വർദ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ റംസാൻ റിലീഫ് കിറ്റ് വിതരണത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പി. ഉസ്മാൻ
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ചു
കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിൽ ഉറക്കത്തിനിടെ വീട്ടമ്മയുടെ ഒന്നേമുക്കാലോളം പവന്റെ സ്വർണ്ണമാല മോഷ്ടിച്ചു. പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെല്ലിശേരി കുത്തുപ്പാറ പറമ്പില്‍ ഷെര്‍ലി (49)യുടെ മാലയാണ് മോഷ്ടിച്ചത്. പുലർച്ച 1 മണിയോടെയാണ് സംഭവം. വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. ബേപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അജിത് പവാറിന്‍റെ മരണം: വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ബാരാമതി വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചകളും അപര്യാപ്തമായ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട് പുറത്ത്. എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്‍റെ വിമാന അപകടം നടന്ന് ഒരു മാസത്തിന് ശേഷം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. സംഭവസമയത്ത് വിമാനത്താവളത്തിൽ കാഴ്‌ചപരിധി വെറും 3 കിലോമീറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലാൻഡിങ്ങിനുള്ള ആധുനിക സംവിധാനങ്ങളുടെ അഭാവവും, കുറഞ്ഞ
വൈദ്യുതി ബില്ലിൽ ഇളവ്; ഇന്ധന സർചാർജ് ഉപഭോക്താക്കൾക്ക് തിരികെ നൽകും
കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് തുക തിരികെ നൽകാൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ധന സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്നതിന് പകരം, മാർച്ചിലെ ബില്ലിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കുക. സർചാർജ് തുകയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. പുതിയ നടപടി പ്രകാരം, മാർച്ചിൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും. പ്രതിമാസ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന്
ഇറാൻ സംഘർഷം: കൊച്ചിയിൽ നിന്നടക്കം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം തുടരുന്നതോടെ വ്യോമഗതാഗതം പ്രതിസന്ധിയിലായി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിൽ നിന്നുള്ള നിരവധി പുറപ്പെട്ട വിമാനങ്ങൾ തിരിച്ചുവിളിക്കുകയും വിമാനസർവീസുകൾ റദ്ദാക്കുകയും ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് പുലർച്ചെ 2.38 ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വച്ച് നെടുമ്പാശേരിയിലേക്ക് തിരിച്ചു വിളിച്ചു.
മിസൈൽ പതിച്ചത് സ്കൂളിൽ; 36 വിദ്യാർഥികൾ കൊല്ലപ്പെട്ടു
ഇറാനുമേൽ അമേരിക്കയും ഇസ്രയേലും നടത്തിയ മിസൈൽ ആക്രമണത്തിൽ 36 വിദ്യാർഥികൾ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ മിസൈൽ വീണെന്നും മരണ സംഖ്യ ഉയർന്നേക്കുമെന്നും ഇറാൻ വ്യക്തമാക്കി.മരിച്ചവരെല്ലാം കൊച്ചുകുട്ടികളാണെന്നും ഇറാൻ വ്യക്തമാക്കി. രാവിലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന് സമീപം മിസൈൽ പതിച്ചിരുന്നു. പ്രസിഡണ്ട് മസൂദ് പെസഷ്കിയന്റെ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി.
ഇറാൻ-ഇസ്രായേൽ സംഘർഷം: ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. യു.എ.ഇയിലെ പ്രവാസികൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കൂടുതൽ ജാഗ്രതപുലർത്തണമെന്നും എംബസി നിർദേശിച്ചു. ഇന്ത്യൻ എംബസിയുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിൻ്റെയും പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടു പോകുന്നുണ്ട്. ഈ സാഹചര്യത്തിൽ യു.എ.ഇ അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണം. ആവശ്യമായ നിർദേശങ്ങൾ യഥാസമയം പുറത്തിറക്കുമെന്നും അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണത്തിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ
ഗൾഫ് മേഖലയിലെ 4 യുഎസ് താവളങ്ങളിൽ ഇറാന്റെ മിസൈൽ വർഷം
ഇറാനിയൻ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിന് മറുപടിയായി പശ്ചിമേഷ്യയിലെ 4 പ്രധാന അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കുവൈറ്റിലെ അൽ സേലം എയർ ബേസ്, യുഎഇയിലെ അൽ ദാഫ്ര എയർ ബേസ്, ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്, ബഹ്റൈനിലെ യുഎസ് ഫിഫ്ത്ത് ഫ്ലീറ്റ് ആസ്ഥാനം എന്നിവിടങ്ങളിലാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ‘ഓപ്പറേഷൻ ഖതം അൽ തൂഫാൻ’ എന്ന