ലൈംഗികാതിക്രമ പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത് അറസ്റ്റിൽ
പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയെ തുടർന്ന് സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. ചിത്രീകരണം പുരോഗമിക്കുകയായിരുന്ന സിനിമയുടെ സെറ്റിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മുൻ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിതിനെ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ പോലീസ് കാർ തടഞ്ഞ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പോലീസ് രണ്ട് ദിവസം മുൻപ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റേഞ്ച് ഐജിയുടെ നിർദേശത്തെ തുടർന്നായിരുന്നു അറസ്റ്റ്. നിലവിൽ രഞ്ജിത് തൊടുപുഴ പോലീസിന്റെ കസ്റ്റിഡിയിലാണ്.
ഈസ്റ്റർ അവധി: ഏപ്രിൽ 2ന് മംഗളൂരു വഴി കണ്ണൂരേക്ക് സ്പെഷൽ ട്രെയിൻ
ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരുവിൽ നിന്നും മംഗളൂരു വഴി കണ്ണൂരേക്ക് സ്പെഷൽ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ചു.ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ 11.50 ന് യശ്വന്തപുരയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ(06551) 3ന് പുലർച്ചെ 3 മണിക്ക് കണ്ണൂരിലെത്തും. ഏപ്രിൽ 3 ന് വെള്ളിയാഴ്ച്ച രാവിലെ 8.45 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ (ട്രെയിൻ 06552) രാത്രി 9.30ന് യശ്വന്തപുരയിൽ എത്തിച്ചേരും. കാസർഗോഡ്, കാഞ്ഞങ്ങാട്,
വിമാനത്തിനുള്ളിൽ പുക; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി
ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ പുക ഉയർന്ന് അപായ സൂചന ലഭിച്ചതിനെതുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. ഉത്തർപ്രദേശിലെ ലഖ്നൗ വിമാനത്താവളത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി ഇറക്കിയത്. വിമാനം പറന്നുയർന്ന് കുറച്ചു സമയത്തിനകം കാബിനിൽ പുക കണ്ടതായി പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിച്ചു. ഉടൻ തന്നെ ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് നടത്തുകയായിരുന്നു.
യലഹങ്കയില്‍ പാവങ്ങള്‍ക്ക് എന്തുകൊണ്ട് കിടപ്പാടം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
യലഹങ്കയില്‍ ബുള്‍ഡോസര്‍ വെച്ച് വീടുകള്‍ തകര്‍ത്ത് തെരുവാധാരമാക്കിയ പാവങ്ങള്‍ക്ക് എന്തുകൊണ്ട് കിടക്കാന്‍ ഇടം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണത്തിൻ്റെ കണക്ക് എന്തിനാണ് മറച്ചുവെക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. യെലങ്കഹയിലെ ഇരകള്‍ക്ക് ജനുവരി ഒന്നിന് കര്‍ണാടക സര്‍ക്കാര്‍ വീടുനല്‍കുമെന്ന് പറഞ്ഞിട്ട് മൂന്ന് മാസമാകുന്നുവെന്നും വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പണപ്പിരിവ് തുടങ്ങിയിട്ട് 590ദിവസവുമായി എന്നും കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം: ‘യലഹങ്കയിലെ പാവങ്ങളുടെ വീടുകള്‍ കര്‍ണാടകയിലെ
ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് കൂറ്റൻ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക്; ഇന്ന് മുംബൈയിലും നാളെ മംഗളൂരുവിലും എത്തും
ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് കൂറ്റൻ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക് എത്തും. ഇറാൻ ഭരണകൂടത്തിൻ്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഏകദേശം 94,000 ടൺ എൽപിജിയുമായി പുറപ്പെട്ട കപ്പലുകളിൽ ആദ്യത്തേത് ഇന്ന് മുംബൈയിലും രണ്ടാമത്തേത് നാളെ മംഗളൂരുവിലും എത്തുമെന്നാണ് വിവരം. ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ യാത്രാനുമതി ലഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കേണ്ടതില്ലെന്നും പ്രതിസന്ധി ഒഴിവാക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കേരളത്തിലേക്ക്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തും. ഏപ്രിൽ നാലാം തീയതി എത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടക്കുക. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രവർത്തകർ അണിനിരക്കും. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ
കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം സ്വദേശി ജഗദീഷ് (37) ആണ് പിടിയിലായത്.പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് നിരവധി സ്ത്രീകൾക്ക് ഇയാൾ സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുള്ളതായി കണ്ടെത്തി. വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. തിരുവനന്തപുരം സിറ്റി
ജി.സുധാകരനെതിരെ വക്കീൽ നോട്ടീസ്; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി
ജി. സുധാകരനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ജെയിംസ് സാമുവൽ ആണ് ജി. സുധാകരന് വക്കീൽ നോട്ടീസയച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പ്രസ്താവന തിരുത്തി മാപ്പ് ചോദിക്കണമെന്നുമാണ് വക്കീൽ നോട്ടീസിലെ ആവശ്യം. ഒരു ചാനലിലെ പരിപാടിയിൽ നൽകിയ അഭിമുഖത്തിനിടെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗമാണെന്നായിരുന്നു ജി. സുധാകരന്റെ ആരോപണം. സുധാകരന്റെ ഈ പ്രസ്താവന രാഷ്ട്രീയമായി തന്നെ
വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു
വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ ഹൈക്കോടതിയില്‍.പത്രികയില്‍ നല്‍കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. എന്നാല്‍ അഞ്ജലി പി വി എന്ന പേര് വന്നാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാകുമെന്ന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു.താന്‍ അറിയപ്പെടുന്നത് അഞ്ജലി നായര്‍ എന്നാണ്.ബിജെപി നമുക്ക് അറിയാവുന്ന ഒരു പാര്‍ട്ടിയും തനിക്ക് വളരെ ഇഷ്ടമുള്ള പാര്‍ട്ടിയുമാണ്. എന്‍ഡിഎ മുന്നണിയുടെ
ഇസ്രയേൽ – ഇറാൻ സംഘർഷം: ബിയർ വില 15 ശതമാനം വരെ വർധിക്കാൻ സാധ്യത
പശ്ചിമേഷ്യയിൽ തുടരുന്ന ഇസ്രയേൽ – ഇറാൻ യുദ്ധം ആഗോള വിപണികളെ ബാധിച്ചു തുടങ്ങവേ, ഇന്ത്യയിൽ ബിയർ വിലയിൽ വൻ വർധനവിനും ക്ഷാമത്തിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ. വേനൽക്കാലം ആരംഭിച്ചിരിക്കെ ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർധനവ് ഉണ്ടായേക്കുമെന്ന് മദ്യ നിർമാണ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഹൈനെക്കൻ, കാൾസ്ബർഗ് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഉത്പാദന ചിലവ് വർധിച്ചതിനാൽ വില വർധിപ്പിക്കാൻ അനുമതി തേടി വിവിധ സംസ്ഥാന സർക്കാരുകളെ