പ്രതിരോധമേഖലയുടെ വികസനത്തിന് 79000 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലാണ് (ഡിഎസി) മൂന്നു സേനകൾക്കുമായുള്ള വിവിധ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനും വിവിധ പ്രതിരോധ പദ്ധതികൾ വികസിപ്പിക്കുന്നതിനുമാണ് അനുമതി നൽകിയത്. ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, ആർട്ടിലറി റെജിമെന്റുകൾക്കുള്ള ലോയിറ്റർ മുനിഷൻ സിസ്റ്റം, പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം, കരസേനയ്ക്കായി ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം എംകെ 2 എന്നിവ വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്കും ഡിഎസി അംഗീകാരം നൽകി.