അന്തരിച്ച കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്
കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്. അത്തോളി കുനിയിൽ കടവ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ വൈകിട്ട് അഞ്ചിനാണ് ഖബറടക്കം. സി.എച്ച്.കണാരൻ സ്മാരക മന്ദിരത്തിൽ രാവിലെ എട്ട് മുതൽ പത്ത് വരെ പൊതുദർശനത്തിന് വെക്കും. അതിന് ശേഷം 11 മുതൽ ഒരു മണി വരെ കൊയിലാണ്ടി ടൗൺ ഹാളിലും ഉച്ചക്കുശേഷം തലക്കുളത്തുരിലും പൊതുദർശനു വെക്കും. തുടർന്ന് തലക്കുളത്തുരിലെ വീട്ടിലേക്ക് കൊണ്ടുപോകും. കാൻസർ രോഗത്തെ തുടർന്ന് ശനിയാഴ്‌ച
കടുവാ സെൻസസിനുപോയ വനിതാ ഫോറസ്റ്റർ ഉൾപ്പെടെ 3 ഉദ്യോഗസ്ഥരെ കണ്ടെത്തി
ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് കഴിഞ്ഞ ദിവസം കടുവ സെൻസസിന് പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഉൾവനത്തിലേക്ക് പോയ മൂവർ സംഘത്തെ കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെ ക്യാമ്പിൽ വരേണ്ടവറായിരുന്നു. ഇവരെ കാണാതെ വന്നതോടെ വലിയ ആശങ്ക ഉയർന്നിരുന്നു. ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെയാണ്
രാഹുൽ ഈശ്വർ ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ചു
രാഹുൽ ഈശ്വർ ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ രാത്രി മുതൽ രാഹുൽ ഈശ്വർ ഭക്ഷണം ഒഴിവാക്കി. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജയിലിലെ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ റിമാന്‍ഡ് പ്രതി ജീവനൊടുക്കി
കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ റിമാന്‍ഡ് പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൽസണ്‍ ആണ് ജീവനൊടുക്കിയത്. കത്തികൊണ്ട് സ്വയം കഴുത്തറുത്താണ് ജീവനൊടുക്കിയത്. ഇതിനുമുന്‍പും ജിൽസണ്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കൗണ്‍സിലിംഗ് നൽകിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസണ്‍ അറസ്റ്റിലായത്.
രാഹുലിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടുത്തൽ. രാഹുലിൽ നിന്നുണ്ടായ പീഡനങ്ങളെയും നിർബന്ധിത ഗർഭഛിദ്രത്തെയും തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ആദ്യ ശ്രമത്തിൽ അമിത അളവിൽ മരുന്നു കഴിച്ചതിനെത്തുടർന്ന് യുവതി ഏതാനും ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഗർഭഛിദ്രത്തിനായി രണ്ട് ഗുളികകൾ
ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിൻ്റെ ഇന്ദിരാനഗറിലെ കോംപോസിറ്റ് പിയു കോളേജിൽ ജീവൻ ഭീമാ നഗർ ട്രാഫിക് പോലീസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷ, ലഹരിവസ്‌തുക്കളുടെ ദുരുപയോഗത്തിൻ്റെ അപകടങ്ങൾ എന്നീ വിഷയങ്ങളിലായിരുന്നു ബോധവത്‌കരണം. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സാഹിൽ ബാഗ്ല നേതൃത്വം നൽകി. സബ് ഇൻസ്പെക്ടർ ഡി.കവിത, എഎസ്ഐ ഗോപാൽ, കൈരളി നികേതൻ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, പ്രിൻസിപ്പൽ നിർമല വർക്കി എന്നിവർ പങ്കെടുത്തു.
കാരുണ്യത്തിൻ്റെ കേളി സ്പർശം
ബാംഗ്ളൂർ ലക്ഷ്മിപുര പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിന് മുന്നിൽ ഏകയായി കാണപ്പെട്ട മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്ന 40 വയസ്സ് പ്രായമുള്ള ഷൈല എന്ന സഹോദരിയ്ക്ക് ബാംഗ്ളൂർ ‘കേളി’യുടെ കൈത്താങ്ങ്. അവരുടെ പക്കൽ നിന്നു ലഭിച്ച നാട്ടിലെ ചില ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ എം എസ് പാളയയിലുള്ള മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി ഓഫീസുമായി ബന്ധപ്പെട്ട് അവിടെയെത്തിച്ചപ്പോഴാണ് ഇവർ അവിടുത്തെ അന്തേവാസി ആയിരുന്നെന്നും, അവിടെ നിന്നും ആരുമറിയാതെ
രണ്ടു വയസ്സുകാരി രാത്രി മുഴുവൻ തനിച്ച് കഴിഞ്ഞത് കാപ്പിത്തോട്ടത്തിൽ
രണ്ടു വയസ്സുകാരി ഒരു രാത്രി മുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ. സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെ ശനിയാഴ്‌ചയാണ് കാണാതാവുന്നത്. തോട്ടം തൊഴിലാളികളായ ദമ്പതിമാർ കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുമ്പോൾ മകളെയും കൂട്ടി. മറ്റ് തൊഴിലാളികളുടെ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരി വഴിതെറ്റി വിജനമായ തോട്ടത്തിനകത്ത് അകപ്പെടുകയായിരുന്നു. കുടക് ജില്ലയിലെ ബി ഷെട്ടിഗേരിയിൽ കൊങ്കണയ്ക്ക് സമീപം ശനിയാഴ്‌ചയാണ് സംഭവം. തിരച്ചിൽ നടത്തിൽ നടത്താൻ നാട്ടുകാരോടൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി. പക്ഷെ എന്നിട്ടും
വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥി മരിച്ചു
മൈസൂരുവിലെ തരലബാലു ഹൈസ്‌കൂളിൽനിന്ന് വിനോദ യാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥി മരിച്ചു. 38 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മൈസൂരുവിലെ ജനത നഗറിലെ ഹേമന്ത് കുമാറിൻ്റെയും ചിത്രയുടെയും മകനായ പവൻ (15) ആണ് മരിച്ചത്. 44 വിദ്യാർഥികളും നാല് അധ്യാപകരും ശനിയാഴ്‌ച രാത്രി മൈസൂരുവിൽനിന്നാണ് സ്വകാര്യ ബസിൽ പുറപ്പെട്ടത്. മുരുഡേശ്വറിലേക്കാണ് യാത്ര പോയത്.ഞായറാഴ്‌ച രാവിലെ ഹൊന്നാവറിനടുത്തുള്ള ഗെരുസോപ്പിന് സമീപം ഡ്രൈവർക്ക് ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു.അപകടത്തിൽ ഹൊന്നാവർ പോലീസ്
രണ്ടാം ‘പ്രാതൽ യോഗം’ ഇന്ന് ഡി.കെ. ശിവകുമാറിൻ്റെ വസതിയിൽ
മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള രണ്ടാം ‘പ്രാതൽ യോഗം’ ഇന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ വസതിയിൽ ചേരും. കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ വീട്ടിൽ നടന്ന യോഗത്തിൻ്റെ തുടർച്ചയായിട്ടാണ് ഇന്ന് യോഗം നടക്കുന്നത്. ഹൈക്കമാൻഡ് നിർദേശപ്രകാരമാന് യോഗം. മുഖ്യമന്ത്രിസ്ഥാനത്തിനായി ഇരുവരും മത്സരിക്കുമ്പോഴാണ് ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായത്.ഇന്ന് നടക്കുന്ന യോഗത്തോടെ ഇരുവരും തമ്മിലുള്ള അകൽച്ച ഒഴിവാക്കാനാകുമെന്നാണ് ഹൈക്കമാൻഡിൻ്റെ പ്രതീക്ഷ. ഡിസംബർ എട്ടിന് ബെളഗാവിയിലെ സുവർണ വിധാൻസൗധയിൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഇരുനേതാക്കളും സംയമനം പാലിക്കാൻ തയ്യാറായത്.