കനത്ത മഴ; വീടുകള്‍ വെള്ളത്തില്‍ മുങ്ങി, റോഡ് ഒലിച്ചുപോയി, ട്രെയിനുകള്‍ വൈകുന്നു, വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി
കനത്ത മഴ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ തുടരുന്നു. കോരിച്ചൊരിയുന്ന മഴയില്‍ കെടുതിയും രൂക്ഷമാണ്. കണ്ണൂര്‍ താവക്കരയില്‍ 30 ഓളം വീടുകളില്‍ വെള്ളം കയറി. ട്രെയിന്‍-റോഡ് ഗതാഗതം തടസപ്പെട്ടു. കാസര്‍കോട് മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി. മജ് വെയില്‍ മുകുളി റോഡാണ് ഇടിഞ്ഞുവീണത്. റോഡിലുണ്ടായിരുന്ന കാറും ബൈക്കും ഒലിച്ചുപോയി. മഞ്ചേശ്വരത്ത് പാളത്തില്‍ വെള്ളം കയറിയതും നേത്രാവതിയില്‍ മരം പൊട്ടി വീണതും കാരണം മംഗളൂരു ഭാഗത്ത് നിന്നുള്ള ട്രെയിനുകള്‍ മൂന്ന് മണിക്കൂറോളം വൈകിയാണ് ഓടുന്നത്.
സർക്കാർ സമീപനങ്ങളിൽ രൂക്ഷ വിമർശനം; മംഗളൂരുവിൽ കോൺഗ്രസിൻ്റെ മുസ്‌ലിം നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചു
കോൺഗ്രസിൻ്റെ നിരവധി മുസ്‌ലിം നേതാക്കളും ഭാരവാഹികളും ദക്ഷിണ കന്നട ജില്ലയിൽ കൂട്ടത്തോടെ രാജിവെച്ചു. അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. ദക്ഷിണ കന്നട ജില്ല കോൺഗ്രസ് ന്യൂനപക്ഷ സെൽ പ്രസിഡൻ്റ് കെ.കെ.ഷാഹുൽ ഹമീദ്, കെ.പി.സി.സി സെക്രട്ടറി എം.എസ് മുഹമ്മദ് എന്നിവരാണ് രാജിവെച്ച പ്രമുഖർ. ബോളാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ നടന്ന അടിയന്തര യോഗത്തിൽ പാർട്ടി പ്രവർത്തകർ നേതാക്കളെ സമ്മർദത്തിലാക്കുകയായിരുന്നു. ഏപ്രിൽ 27 ന്
ബംഗളുരുവിലെ വെള്ളപ്പൊക്കത്തിന് കാരണമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കും: ഡി.കെ ശിവകുമാർ
ബംഗളുരുവിലെ വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദേശം നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് വെള്ളമൊഴുകുന്നതിന് തടസമുണ്ടാക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നിർദേശം നൽകിയിരിക്കുന്നത്. നീതിരഹിതമായി പ്രവർത്തിക്കാനോ, ആരുടെയും വസ്‌തുക്കൾ നശിപ്പിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും ബംഗളുരു വികസനത്തിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തടസമില്ലാതെ മഴവെള്ളം ഒഴുകുന്നതിനു സ്ഥിരം സംവിധാനം വേണം. അതുകൊണ്ടാണ് ഒഴുക്ക് തടസപ്പെടുത്തുന്ന ഇടങ്ങൾ താൻ നേരിട്ട് സന്ദർശിച്ചത്. വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന വ്യക്തികൾ
കണ്ണിനും തൊലിക്കും വേണ്ടി വൈദ്യനു മകളെ വിറ്റ ദക്ഷിണാഫ്രിക്കൻ യുവതിക്കും യുവതിക്കും കാമുകനും ജീവപര്യന്തം തടവ്
മനുഷ്യക്കടത്തുകാർക്ക് മകളെ വിൽപന നടത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി. 6 വയസുകാരിയായ ജോഷ്ലിൻ സ്‌മിത്തിനെ കെല്ലി സ്മിത്തും കാമുകനായ ജാക്വിൻ അപ്പോളിസും ചേർന്ന് പാരമ്പര്യ വൈദ്യനാണ് വിറ്റത്. 8 ആഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവിൽ രണ്ടുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. വിചാരണക്കിടെ പ്രതികൾക്ക് പ്രത്യേകിച്ചും കുട്ടിയുടെ മാതാവിന് യാതൊരു കുറ്റബോധവും ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. വൈദ്യൻ കുട്ടിയുടെ ശരീര ഭാഗങ്ങൾ ഉപയോഗിക്കാനാണ്
1200 രൂപയുടെ ഐ.പി.എൽ ടിക്കറ്റുകൾ 6000 രൂപക്ക് വിറ്റു; യുവാവ് അറസ്റ്റിൽ
ബംഗളൂരിൽ കരിഞ്ചന്തയിൽ ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിൻ്റെ ടിക്കറ്റുകൾ വിറ്റ ഐ.ഐ.ടി ബിരുദധാരി അറസ്റ്റിൽ. തെലങ്കാന സ്വദേശി സോമരപുവംശി (22) ആണ് സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ (സി.സി.ബി) പിടിയിലായത്. 10 ടിക്കറ്റുകളും മൊബൈൽ ഫോണും ഇയാളിൽ നിന്ന് പടിച്ചെടുത്തു. മേയ് 17 ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെയാണ് ഇയാൾ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്. 1200 രൂപയുടെ ടിക്കറ്റുകൾ 6000 രൂപക്കാണ് ഇയാൾ വിറ്റത്. അന്നേദിവസം രാത്രി
പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ 2 ന് ആദ്യ അലോട്ട്‌മെൻ്റ്
ജൂണ്‍ 2 ന് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെൻ്റ് നടക്കും. അന്ന് വൈകീട്ട് 5 മണിക്കാണ് ആദ്യ അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിക്കുക. ഇതിൻ്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 3 ന് രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 ന് വൈകീട്ട് 5 മണി വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തേടാം. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെൻ്റു സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെൻ്റു ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. രണ്ടാമത്തെ അലോട്ട്‌മെൻ്റ് ജൂണ്‍ 10
‘കണ്ണു നനയിപ്പിക്കുന്ന നരിവേട്ട’ അന്നത്തെ കോൺഗ്രസ് ഭരണകൂടത്തിൻ്റെ കിരാത ആക്രമണം ചർച്ചകളിലേക്ക് കൊണ്ടു വന്നു: മന്ത്രി കെ. രാജൻ
അനുരാജ് മനോഹർ ടൊവിനോയെ നായകനാക്കി സംവിധാനം ചെയ്ത ‘നരിവേട്ട’ തീയേറ്ററിൽ കണ്ട് റവന്യൂമന്ത്രി കെ. രാജൻ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി ചിത്രത്തെക്കുറിച്ചുള്ള അനുഭവവും പങ്കുവെച്ചു. ‘കണ്ണു നനയിപ്പിക്കുന്ന നരിവേട്ട’ എന്ന തലക്കെട്ടിലാണ് കുറിപ്പ്. ചരിത്രത്തെ കാവല്‍ നിർത്തിയുള്ള അതിമനോഹര ചലച്ചിത്രാവിഷ്കാരമാണ് ‘നരിവേട്ട’യെന്ന് മന്ത്രി കുറിച്ചു. ‘നരിവേട്ട’ മുന്നോട്ടു പോകുന്നത് ദൃഢമായ രാഷ്ട്രീയം സംസാരിച്ചു കൊണ്ടാണ്. 2003-ലെ മുത്തങ്ങ ആദിവാസി സമരവും അതിനെതിരെ അന്നത്തെ കോൺഗ്രസ് ഭരണകൂടം നടത്തിയ കിരാതമായ
ട്രെയിൻ വൈകും; അരൂരിൽ റെയിൽവേ ട്രാക്കിൽ മരം വീണു
അതിശക്തമായ മഴയിലും കാറ്റിലും ആലപ്പുഴ-എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അരൂരിൽ ട്രാക്കിൽ മരം വീണതിനെത്തുടർന്നാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. തുടർച്ചയായി അഞ്ചാംദിവസമാണ് കേരളത്തിൽ വിവിധയിടങ്ങളിൽ ട്രാക്കിൽ മരം വീണ് ഗതാഗതം സ്തംഭിക്കുന്നത്. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനിലും ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു.
ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും, പാർട്ടിയിൽ ഭിന്നതകളില്ല: കെ.സി. വേണുഗോപാൽ
തങ്ങളുടേ പാർട്ടി അഭിപ്രായ സ്വാതന്ത്ര്യം കൊടുക്കുന്ന പാർട്ടിയാണെന്നും, ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പാർട്ടിയിൽ ഭിന്നതകളില്ലെന്നും വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ദേശീയപാത തകർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡൽഹിയിൽ ചേർന്ന പിഎസി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായസ്വാതന്ത്ര്യം കുറച്ചൊക്കെ കൊടുക്കുന്ന പാർട്ടിയാണ് തങ്ങളുടേത്. അങ്ങനെയുള്ള പാർട്ടി ആയതുകൊണ്ട് ചിലർ അഭിപ്രായം പറയും, ചിലർ പറയാതിരിക്കും. അതൊക്കെ പാർട്ടിയുടെ സൗന്ദര്യമാണ്. ശശി തരൂർ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണോ എന്ന ചോദ്യത്തിനോട് അദ്ദേഹം
വിപ്രോയുടെ സാരഥികളെ കാണാന്‍ യുപിക്കാരന്‍ 25 ദിവസം സൈക്കിള്‍ ചവിട്ടി ബെംഗളൂരുവിൽ
സിനിമയായാലും കായികമായാലും രാഷ്ട്രീയമായാലും മനസില്‍ ആരാധനയുള്ള താരങ്ങളെ ഒന്നു കാണാന്‍ കിലോമീറ്ററുകള്‍ താണ്ടി അവരുടെ വീടുകളിലോ ഓഫീസിലോ അല്ലെങ്കില്‍ അവര്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തുന്ന ആരാധകരെ നമ്മള്‍ പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരാള്‍ ബെഗംളൂരുവില്‍ എത്തിയിരിക്കുന്നത് ഒരു കമ്പനിയുടെ സാരഥികളെ കാണാന്‍ ആണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ 25 ദിവസം സൈക്കിള്‍ ചവിട്ടി കൊടും ചൂടും കോരിച്ചൊരിയുന്ന മഴയും അവഗണിച്ച് ബെംഗളൂരുവിലെത്തി. വിപ്രോയുടെ മുന്‍ ചെയര്‍മാന്‍ അസിം