നടിയെ ആക്രമിച്ച കേസിൽ വിധി വരാനിരിക്കെ, മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
നടിയെ ആക്രമിച്ച കേസിൽ വിധി വരാനിരിക്കെ, മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തമ്മനം സ്വദേശി മണികണ്ഠനാണ് ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി റോഡിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മണികണ്ഠനെ, പൊലീസ് പാലാരിവട്ടം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഡിസംബർ 8ന് കേസിൽ അന്തിമ വിധി വരാനിരിക്കെയാണ് മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രി 9.30
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; ആശങ്ക വേണ്ടെന്ന് അധികൃതർ
ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലുള്ള എസി പ്ലാൻ്റിനാണ് തീപിടിച്ചത്. രോഗികൾ ഇല്ലാത്ത ബ്ലോക്കിലാണ് അപകടമുണ്ടായതെന്നാണ് പറയുന്നത്. രോഗികളും ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. വലിയ രീതിയിൽ പുക ഉയരുന്നുണ്ടെങ്കിലും രോഗികളും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി നാളെ ദുബായിലേക്ക്
മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി നാളെ ദുബായിലെത്തും. നവംബർ 1നായിരുന്നു ദുബായ് സന്ദർശനം നിശ്ചയിച്ചിരുന്നത്. അന്ന് അതിദാരിദ്ര്യമുക്ത കേരളത്തിൻ്റെ പ്രഖ്യാപനത്തിനായി മടങ്ങിയതിനാൽ സന്ദർശനം മാറ്റിവച്ചു. ഞായർ രാവിലെ എത്തുന്ന മുഖ്യമന്ത്രി ദുബായിലെ ഭരണകർത്താക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണ് സന്ദർശനമെന്ന് കാട്ടിയാണ് കെ.എം.സി.സി ബഹിഷ്കരണം.
ബംഗളൂരു റെയിൽവേ ഡിവിഷന് കീഴിൽ റാപ്പിഡോയും നമ്മയാത്രിയും കിയോസ്കുകൾ സ്ഥാപിക്കും
സ്‌റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് തുടർയാത്ര സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബംഗളൂരു റെയിൽവേ ഡിവിഷന് കിഴിലെ ആറ് പ്രധാന സ്റ്റേഷനുകളിൽ വെബ് ടാക്‌സി കമ്പനികളായ റാപ്പിഡോയും നമ്മയാത്രിയും കിയോസ്കുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. കാബ്, ഓട്ടോറിക്ഷ സർവീസുകളാകും ഉണ്ടാവുക. ഓരോ കിയോസ്ക്കിലും കുറഞ്ഞത് അഞ്ചുവീതം കാറുകളും ഓട്ടോറിക്ഷകളും ഉണ്ടായിരിക്കും.നമ്മ യാത്ര വൈറ്റ് ഫിൽഡ്, കെ.ആർ പുരം എന്നിവിടങ്ങളിൽ കിയോസ്ക്കുകൾ ആരംഭിക്കും.റാപ്പിഡോ കെ.എസ്.ആർ ബംഗളുരു സിറ്റി, സർ എം.വിശ്വേശ്വരായ ടെർമിനൽ എന്നിവിടങ്ങളിൽ എ.സി
എഐ നഗ്നചിത്രങ്ങൾ പ്രചരിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു
എഐ നഗ്നചിത്രങ്ങൾ പ്രചരിച്ചതിൽ മനംനൊന്ത് പശ്ചിമ ബംഗാളിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു. പശ്ചിമ ബംഗാളിലെ സോനാർപുരിൽ ആണ് സംഭവം നടന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വഴി നിർമ്മി നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അമ്മാവൻ്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയെ അയൽവാസി സ്ഥിരം ശല്യം ചെയ്തിരുന്നു. ഇയാൾ വിവാഹിതനാണ്. ഇയാൾ പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കുകയും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കുകയും അത് സോഷ്യൽ മീഡിയ
കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്
കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. 5 ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ യെല്ലോ അലർട്ട്. നാളെയോടെ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. വരുന്ന 5
ഇലക്ട്രോണിക് സിറ്റി മുതൽ മാധവാര വരെ എസി ബസ് സർവീസിനൊരുങ്ങി ബിഎംടിസി
ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇലക്ട്രോണിക് സിറ്റി മുതൽ മാധവാര വരെയുള്ള നൈസ് റോഡിൽ എസി ബസുകൾ സർവീസിന് ഒരുങ്ങുന്നു. ഓർഡിനറി, എക്സ്പ്രസ് സർവീസുകൾ വിജയകരമായതിനെ തുടർന്നാണ് പുതിയ സർവീസിന് ഒരുങ്ങുന്നത്. 30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്താൻ പദ്ധതിയിടുന്നതായി ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. മാധവാരയിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് ഈ ബസുകൾ ഏകദേശം 1 മണിക്കൂർ 30 മിനിറ്റ് എടുക്കും. ബെംഗളൂരു മെട്രോ രണ്ട് സ്ഥലങ്ങൾക്കിടയിൽ എടുക്കുന്ന
നായർ സേവാസംഘ് കർണാടക ജനറൽ കൗൺസിൽ നാളെ
നായർ സേവാസംഘ് കർണാടക ജനറൽ കൗൺസിൽ നാളെ രാവിലെ 10.30 മുതൽ ഇൻഫെൻട്രി റോഡിലെ ആശ്രയ ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. ചെയർമാൻ ആർ. ഹരീഷ്‌കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ കരയോഗങ്ങളിൽ നിന്നുള്ള ജനറൽ കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി പി.എം.ശശീന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9886645640.
ചാംപ്യൻ ഓഫ് ദ വേൾഡ് പുരസ്കാരം ഹർമൻപ്രീത് കൗറിന്
സിഎൻഎൻ ന്യൂസ് 18ൻ്റെ 15-ാമത് ഇന്ത്യൻ ഓഫ് ദ ഇയർ അവാർഡ് വേദിയിൽ ചാംപ്യൻ ഓഫ് ദ വേൾഡ് പുരസ്കാരം സ്വന്തമാക്കി ഹർമൻപ്രീത് കൗർ. ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലാണ് ഇന്ത്യ 2025 വനിതാ ഏകദിന ലോകകപ്പ് നേടിയത്. 2012, 2016, 2022 ഏഷ്യാ കപ്പ് നേട്ടങ്ങൾ, 2023 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ നേട്ടം എന്നിവ പരിഗണിച്ചാണ് ഹർമൻപ്രീതിന് അവാർഡ് സമ്മാനിച്ചിരിക്കുന്നത്. ഏകദിന ലോകകപ്പ് നേടുകയെന്നത് കുട്ടിക്കാലം മുതൽക്കുള്ള സ്വപ്നമായിരുന്നുവെന്ന്
കേരളത്തിലേക്ക് പുതിയ അംബാരി ഉത്സവ് സ്ലീപ്പർ വോൾവോ; ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും
കേരളത്തിലേക്ക് കർണാടക ആർടിസിയുടെ പുതിയ അംബാരി ഉത്സവ് സ്ലീപ്പർ വോൾവോ മൾട്ടി ആക്സിൽ ബസ് ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും. ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴി കോട്ടയത്തേക്കാണ് പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്. നിലവിൽ കേരളത്തിലേക്ക് നാല് അംബാരി ഉത്സവ് ബസ് സർവീസ് നടത്തുന്നുണ്ട്. എറണാകുളത്തേക്ക് രണ്ടും കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസ് സർവീസുമാണുള്ളത്. ബെംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് 1950 രൂപയാണ് ടിക്കറ്റ്