ഹൊസൂർ കൈരളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു
ഹൊസൂർ കൈരളി സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണനിലാവ്-25’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അത്തപ്പൂക്കളമത്സരം, കുട്ടികളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, തിരുവാതിരക്കളി, വിഭവ സമൃദ്ധമായ ഓണസദ്യ, രാഗമാലിക, ഹാസ്യ പരിപാടി, കൈപ്പട്ടൂർ കലാവേദിയുടെ ഹ്യൂഷൻ ഷോ, കൊച്ചിൻ പാണ്ഡവാസിൻ്റെ മെഗാഷോ എന്നിവ ഓണനിലാവ് വേദിയിൽ അരങ്ങേറി.
മുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെ തിരുവപ്പന മഹോത്സവം ഫെബ്രുവരിയിൽ
മുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിലുള്ള 17മത് മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 14, 15 തീയതികളിൽ വിവിധ കലാപരിപാടികളോടെ നടത്തും. എല്ലാ വർഷത്തെയുംപോലെ ഹോറമാവ് അഗ്ര റെയിൽവേഗേറ്റിന് സമീപമുള്ള ഉത്സവനഗരിയിലാണ് മഹോത്സവം നടത്തുന്നത്. ആലോചനായോഗത്തിൽ പ്രസിഡണ്ട് എൻ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി.ഷിലു ട്രഷറർ എ.കെ.രമേശ്, ഓർഗനൈസിങ് സെക്രട്ടറി അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഓണറേറിയം വർധന തുച്ഛം, സമരം തുടരുമെന്ന് ആശാ വർക്കർമാർ
പ്രതിമാസ 1000 രൂപയുടെ ഓണറേറിയം വർധന തുച്ഛമാണെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാ വർക്കർമാർ സമരം തുടരാൻ തീരുമാനിച്ചു. പ്രതിദിനം വെറും 33 രൂപയുടെ വർധന മാത്രമാണ് ലഭിച്ചത്. ഇത് മിനിമം വേതന നിലവാരത്തോട് പോലും താരതമ്യം ചെയ്യാനാകില്ല, ആശാ വർക്കർമാർ പറയുന്നു. ഇന്ന് ചേരുന്ന യോഗത്തിൽ സമരം ശക്തിപ്പെടുത്താനുള്ള ഭാവി പ്രവർത്തനങ്ങൾ ആലോചിക്കുമെന്നും നേതാക്കൾ അറിയിച്ചു. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി. സമരം
മലയാളി നഴ്‌സിങ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി നഴ്‌സിങ് വിദ്യാർഥിയെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി.ഷാജിയുടെയും പ്രിയയുടെയും മകൻ വിഷ്‌ണു ഷാജി (22) ആണ് മരിച്ചത്. സ്വകാര്യ നഴ്‌സിങ് കോളേജിൽ നാലാംവർഷ വിദ്യാർഥിയാണ്. ചൊവ്വാഴ്‌ച അർധരാത്രിയിലാണ് ചിക്കബനവാരയിലെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സോളാദേവനഹള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെയാണ് പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയത്. സഹോദരൻ: അലൻ.
പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ അധ്യാപികയെ കെട്ടിയിട്ടു ആക്രമിച്ചു
പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ അധ്യാപികയെ നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു ആക്രമിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ചിക്കമംഗളൂരു ജില്ലയിലെ കൊപ്പയിൽ 25-കാരിയായ സ്‌കൂളധ്യാപികയ്ക്കു നേരെയായിരുന്നു ക്രൂരത. സർക്കാർ സ്‌കൂളിൽ അധ്യാപികയായ യുവതി ജോലികഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അധ്യാപികയുടെ വീടിനടുത്ത് താമസിക്കുന്ന ഭവിതാണ് (30) എന്നയാളാണ് ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി തവണ ഇയാൾ പ്രണയാഭ്യർഥന നടത്തിയെങ്കിലും യുവതി താത്പര്യം പ്രകടിപ്പിച്ചില്ല. ഇതിൻ്റെ വൈരാഗ്യത്തിൽ പ്രതി ആക്രമണം നടത്തുകയായിരുന്നു.
ഐ.സി.സി ഏകദിന ലോകകപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ
ഐ.സി.സി ഏകദിന ലോകകപ്പിൻ്റെ ഫൈനലിൽ പ്രവേശിച്ച് ദക്ഷിണാഫ്രിക്ക. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 125 റൺസിന് തോൽപിച്ചാണ് പ്രോട്ടിസിൻ്റെ കന്നി പ്രവേശനം. പതിറ്റാണ്ടുകളായി പുരുഷ ടീമിന് സാധിക്കാത്തത് ലോറ വോൾവാർട്ട് നയിച്ച വനിത സംഘം നേടിയെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ക്യാപ്റ്റൻ ലോറ വോൾവാർട്ടിൻ്റെ (143 ന്തിൽ 169) സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റിന് 319 റൺസ് നേടി. ഇംഗ്ലണ്ടിൻ്റെ മറുപടി 42 3 ഓവറിൽ 194
വനിത ഏകദിന ലോകകപ്പ് സെമി; ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും
വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും. കന്നി ലോകകിരീടം ഇന്ത്യക്ക് ഓസ്‌ട്രേലിയയെ തോൽപിച്ച് ഫൈനലിലേക്ക് യോഗ്യത നേടുകയെന്നത് കടുത്ത വെല്ലുവിളിയാണ്. ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയ ഏഴ് തവണ ലോകകിരീടം നേടിയിട്ടുണ്ട്. ഓപണർ സ്മൃതി മന്ദാനയുടെ ഉജ്ജ്വല ഫോമിലാണ് ഇന്ത്യയുടെ പ്രതിക്ഷ. പരിക്കേറ്റ പ്രതീക റാവലിന് പകരം ഷഫാലി വർമയെ ഇന്ത്യൻ സംഘത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ എ ടീമിനായി തകർപ്പൻ പ്രകടനം നടത്തിയാണ് ഷഫാലിയുടെ വരവ്.
കർണാടകയിൽ ദളിത് സമ്മേളനം നടത്താൻ ഒരുങ്ങുന്നു; ലക്ഷ്യം ദളിത് മുഖ്യമന്ത്രി
കർണാടകയിൽ ദളിത് മന്ത്രിമാരുടെ നേത്യത്വത്തിൽ ദളിത് സമ്മേളനം നടത്താൻ ഒരുങ്ങുന്നു. ദളിത് നേതാക്കളായ ആഭ്യന്തരമന്ത്രി ജി. പരമേശ്വര, സാമൂഹിക ക്ഷേമവകുപ്പുമന്ത്രി എച്ച്.സി. മഹാദേവപ്പ, സതീഷ് ജാർക്കിഹോളി, ആർ.ബി. തിമ്മാപുർ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം നടത്തുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ചയും നടന്നു. അടുത്ത മുഖ്യമന്ത്രി ദളിത് വിഭാഗത്തിൽനിന്ന് വേണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിൽ ഇതിന് കൂടുതൽ കരുത്തുപകരുന്ന നടപടിയാണിത്.ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുന്നത് തടയുന്നതിനാണ് ദളിത് മുഖ്യമന്ത്രിയെന്ന ആവശ്യം സിദ്ധരാമയ്യ
ഓസ്‌ട്രേലിയ – ഇന്ത്യ ഒന്നാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു
ഓസ്‌ട്രേലിയ – ഇന്ത്യ ഒന്നാം ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 9.4 ഓവറില്‍ ഒന്നിന് 97 എന്ന നിലയില്‍ നില്‍ക്കെയാണ് രണ്ടാമതും മഴയെത്തിയത്. എന്നാല്‍ തോരാമഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 39), ശുഭ്മാന്‍ ഗില്‍ (20 പന്തില്‍ 37) എന്നിവരായിരുന്നു ക്രീസില്‍. അഭിഷേക് ശര്‍മയുടെ (14 പന്തില്‍ 19) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നതാന്‍ എല്ലിസിലാണ്
മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറിൽ മന്ത്രിയാകും
മുൻ ഇന്ത്യൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറിൽ മന്ത്രിയാകും. നവംബർ 11ന് ജൂബിലി ഹിൽസ് മണ്ഡലത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അസ്ഹറുദ്ദീനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തെലങ്കാന സർക്കാർ തീരുമാനിച്ചത്. അസ്ഹറുദ്ദീൻ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ആഗസ്റ്റിലാണ് അസ്ഹറുദ്ദീനെ സംസ്ഥാന ഗവർണറുടെ ക്വാട്ടയിൽനിന്ന് നിയമനിർമാണ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്. ജൂബിലി ഹിൽസിലെ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്‍റെ അഭിമാനപ്രശ്നം കൂടിയാണ്. ന്യൂനപക്ഷ വോട്ടുകളാണ് മണ്ഡലത്തിൽ വിധി