വീടുകൾക്കുമേൽ മണ്ണിടിഞ്ഞുവീണ് മംഗളൂരുവിൽ 3 കുട്ടികളടക്കം 4 പേർ മരിച്ചു
രണ്ടു സ്ഥലങ്ങളിലായി മംഗളൂരുവിൽ വീടുകൾക്കു മേൽ മണ്ണിടിഞ്ഞു വീണ് 3 കുട്ടികളടക്കം 4 പേർ മരിച്ചു. വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഉള്ളാൾ മൊണ്ടപ്പദവിൽ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58), ഇവരുടെ മകൻ സീതാറാമിൻ്റെ മക്കളായ ആര്യൻ (മൂന്ന്), ആരുഷ് (രണ്ട്) എന്നിവരാണു മരിച്ചത്. കുട്ടികളുടെ അമ്മയായ അശ്വിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയുണ്ടായ മണ്ണിടിച്ചിലിൽ തകർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട അശ്വിനിയെയും മക്കളെയും 11 മണിക്കുറോളം
ഡോജിലെ മസ്‌കിൻ്റെ അഭാവം നികത്തും; പുതിയ നേതൃത്വത്തെ നിയോഗിക്കാൻ ട്രംപ് ഭരണകൂടം
ഭരണകാര്യക്ഷമതാ വിഭാഗത്തിൽ നിന്ന് ഇലോൺ മസ്ക് പടിയിറങ്ങിയതിനു പിന്നാലെ പുതിയ നേതൃത്വത്തെ നിയോഗിക്കാൻ ട്രംപ്. മസ്‌കിൻ്റെ അഭാവം പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപും മന്ത്രിസഭയും നികത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മസ്‌ക് ഇപ്പോൾ ബിസിനസ് സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കാര്യക്ഷമതാ വകുപ്പിൽ നിന്ന് (DOGE) മാറിനിൽക്കുകയാണെന്നും മസ്‌കിൻ്റെ ശൂന്യത ട്രംപ് ഭരണകൂടത്തിൻ്റെ കൂട്ടായ പ്രവർത്തനത്തോടെ നികത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപും കാബിനറ്റും കാര്യക്ഷമതാ വകുപ്പിലെ മറ്റു ജീവനക്കാരും ചേർന്ന് മസ്‌ക്
കന്നഡ ഭാഷാ വിവാദം; സമയപരിധി അവസാനിച്ചു, മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍
സമയപരിധി അവസാനിച്ചു, മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍. കന്നഡ ഭാഷാ വിവാദത്തിൽ മാപ്പുപറയില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയതോടെ കർണാടകയിൽ ‘തഗ് ലൈഫ്’ പ്രദർശന വിലക്കിലേക്ക്. മാപ്പുപറയാൻ രണ്ടു തവണ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സംസ്ഥാനത്ത് ചിത്രം നിരോധിക്കാൻ തീരുമാനിച്ചത്. നേരത്തെ, ചെന്നൈയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ മാപ്പുപറയില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു. കന്നഡ ഭാഷാ പരാമർശത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ച് കമൽഹാസനെ ഇ-മെയിൽ വഴി അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ മറുപടി ഒന്നും
രാഷ്ട്രപതി മലയാളഭാഷാ ബില്ലിന് അനുമതി നിഷേധിച്ചു
മാതൃഭാഷയുടെ പരിപോഷണവും വ്യാപനവും ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കുന്നുവെന്ന അറിയിപ്പിൽ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ഭാഷയാക്കി സർക്കാർ ഇടപാടുകൾ പൂർണമായും മലയാളത്തിലാക്കുന്നത് തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ബാധിക്കുമെന്ന വിമർശനമുയർത്തിയിരുന്നു. അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവമാണ് ഉമ്മൻചാണ്ടി സർക്കാർ പാസാക്കിയ ബിൽ രാഷ്ട്രപതിക്ക് അയച്ചത്. ബിൽ പാസാക്കിയെങ്കിലും ഭരണമുന്നണിയിൽ നിന്നുതന്നെ അത് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കുമെന്ന അഭിപ്രായമുയർന്നിരുന്നു.
സര്‍ക്കാരിന് വീണ്ടും തിരിച്ചടി; സിസാ തോമസിന് പെന്‍ഷന്‍ അനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും രണ്ടാഴ്ചക്കുള്ളില്‍ നല്‍കണം: ഹൈക്കോടതി
ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ: സിസാ തോമസിൻ്റെ തടഞ്ഞുവെച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാന്‍ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ജോണ്‍സന്‍ ജോണ്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നും വിരമിച്ചു വര്‍ഷം പിന്നിട്ടിട്ടും അച്ചടക്ക നടപടി തുടരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ചരിക്കുന്നത്. സര്‍വകലാശാലയുടെ വിസി സ്ഥാനം ചാന്‍സലര്‍ നിര്‍ദേശിച്ച പ്രകാരം ഏറ്റെടുത്തതിൻ്റെ പേരില്‍ സാങ്കേതിക വകുപ്പ്
തൃശൂർ പൂരം ഭംഗിയായി നടന്നു; മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഈ വർഷത്തെ തൃശൂർ പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നു വെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരത്തിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയിൽ ആണ് കെ. രാജനെ സുരേഷ് ഗോപി അഭിനന്ദിച്ചത്. “എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചതു കൊണ്ട് അഹിതങ്ങൾ ഒന്നും ഉണ്ടാകാതെ പൂരം ഇത്തവണ ഭംഗിയായി നടത്താൻ കഴിഞ്ഞു. പൂരം ഗംഭീരമാക്കാൻ പ്രവർത്തിച്ച മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നു.’ സുരേഷ്
ലക്ഷദ്വീപ് തീരത്ത് ജൂൺ മൂന്ന് വരെയുെം കേരള-കർണാടക തീരങ്ങളിൽ ജൂൺ ഒന്ന് വരെയും മത്സ്യബന്ധനത്തിന് വിലക്ക്
കർണാടക-കേരള തീരങ്ങളിൽ ജൂൺ ഒന്ന് വരെയും ലക്ഷദ്വീപ് തീരത്ത് ജൂൺ മൂന്നാം തിയ്യതി വരെയും മത്സ്യബന്ധനത്തിന് വിലക്ക്. മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും കർണാടക-കേരള തീരങ്ങളിൽ സാധ്യത. കേരള തീരത്ത് നാളെ രാവിലെ 5.30 വരെ 3.0 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ
ഇന്ത്യയെ ആക്രമിക്കാൻ പദ്ധതി; ഇന്ത്യയുടെ ആക്രമണം അതിനുമുന്‍പ് ഉണ്ടായി: പാക് പ്രധാനമന്ത്രി
പാകിസ്‌താൻ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അതിനുമുൻപ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യയ്ക്ക് നേരെ പുലർച്ചെ നാലരയോടെ പ്രാർഥനയ്ക്കുശേഷം ആക്രമണം നടത്താനായിരുന്നു തീരുമാനം. പക്ഷേ മേയ് 9 നും 10നും ഇടയിൽ രാത്രിയിൽ ഇന്ത്യ ആക്രമണം നടത്തിയതിനാൽ തങ്ങളുടെ പദ്ധതി നടപ്പായില്ലെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. പാകിസ്താനിലെ റാവൽപിണ്ടി ഉൾപ്പെടെ ഒട്ടേറെ പ്രവിശ്യകളിൽ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലാക്രമണം ഉണ്ടായതായും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു. ഓപ്പറേഷൻ
‘ധൈര്യമുണ്ടോ’ എന്ന രാഹുലിന്‍റെ വെല്ലുവിളി; സി.പി.എമ്മിന്‍റെ മറുപടി സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ
എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ ചൊല്ലി യുവ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സി.പി.എമ്മിനെതിരെ പരിഹാസവുമായി രംഗത്തുവന്നിരുന്നു. ‘പ്രമുഖ പാർട്ടി സിറ്റിങ് സീറ്റിലേക്ക് സ്ഥാനാർഥിയെ അന്വേഷിക്കുന്നു’ എന്ന കളിയാക്കലിൽ തുടങ്ങി എം. സ്വരാജിനെ മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ എന്നുൾപ്പെടെയുള്ള പരിഹാസ പോസ്റ്റുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. യു.ഡി.എഫ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. എം.സ്വരാജിനെ അപ്രതീക്ഷിതമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് വെല്ലുവിളിച്ചവരെ
കാളികാവിൽ അടയ്ക്കാക്കുണ്ടിൽ കടുവയ്ക്കായി സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് പുലി
ടാപ്പിംഗ് തൊഴിലാളിയെ കടിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പ് മലപ്പുറം കാളികാവിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ അടയ്ക്കാക്കുണ്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കാളികാവിൽ ഈ മാസം 15 നാണ് ടാപ്പിംഗ് തൊഴിലാളിയായ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ കൊന്നു തിന്നത്. ആർആർടി സംഘങ്ങൾ ഇതിനു പിന്നാലെ തിരച്ചിൽ തുടരുകയും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്‌തു. 15 ദിവസത്തിനു ശേഷം