രാജ്യം നക്‌സൽ വിമുക്തം, ലോക്‌സഭയിൽ പ്രഖ്യാപിച്ച് അമിത് ഷാ
രാജ്യത്തെ നക്‌സലിസം അവസാനിപ്പിച്ചെന്ന് ലോക്‌സഭയിൽ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാർച്ച് 31നുള്ളിൽ രാജ്യം നക്‌സൽ വിമുക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്‌ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, ബംഗാൾ, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നക്‌സലുകളെയാണ് ഇല്ലാതാക്കിയത്.ചർച്ചകളിലൂടെയും ആക്രമണത്തിലൂടെയുമാണ് നക്‌സലിസത്തെ അടിയറവ് പറയിച്ചതെന്ന് അമിത് ഷാ പറഞ്ഞു. കീഴടങ്ങുന്നവരുടെ പുനരധിവാസം ഉറപ്പാക്കി. കീഴടങ്ങിയവരുമായി സംഭാഷണവും വെടിയുണ്ടകൾക്ക് അതേ നാണയത്തിലും മറുപടി നൽകി. 4,839
ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തിനിടെ കവർന്നത് 20 മൊബൈൽ ഫോണുകൾ
ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ. ഉദ്‌ഘാടന മത്സരത്തിനിടെ 20 മൊബൈൽ ഫോണുകൾ കവർന്നു. മത്സരം കഴിഞ്ഞ് ഇറങ്ങുന്ന തിരക്കിനിടയിലാണ് പലരുടെയും ഫോൺ നഷ്ടമായത്. സ്റ്റേഡിയത്തിലെ രണ്ട്, മൂന്ന് നമ്പർ ഗേറ്റുകളിലൂടെ ഇറങ്ങിയവരുടെ ഫോണുകളാണ് നഷ്ടമായത്.കബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ എത്തി പലരും പരാതി നൽകി. തുടർന്നുള്ള മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തുന്നവർ കൂടുതൽ ജാഗ്രതപാലിക്കണമെന്ന് പോലീസ് അറിയിച്ചു.
ശിവമോഗ വിമാനത്താവള പരിസരത്തുനിന്ന് കരടിയെ പിടികൂടി
ശിവമോഗ വിമാനത്താവള പരിസരത്തുനിന്ന് കരടിയെ പിടികൂടി. വിമാനത്താവളത്തിൻ്റെ ചുറ്റുമതിലിൽ കയറിയ കരടിയെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ചിക്കബല്ലാപുര ജില്ലയിലെ ലക്കാവള്ളിയിൽ ചുറ്റിത്തിരിഞ്ഞുനടന്ന കരടിയാണ് പിന്നീട് ശിവമോഗ വിമാനത്താവള പരിസരത്ത് എത്തിയതെന്ന് അധികൃതർ അറിയിച്ചു.. വനംവകുപ്പ് അധികൃതർ എത്തി മയക്കുവെടി വെച്ചതിനു ശേഷമാണ് കരടിയെ പിടികൂടിയത്. കരടിക്കു ഏകദേശം എട്ടു വയസ്സ് പ്രായം വരും.
ഷാർജയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ
ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. തിങ്കളാഴ്‌ച യുഎഇയിലെ ഷാർജയിൽ തുറായ ടെലികോം കമ്പനി ആസ്ഥാനത്ത് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. അതേസമയം യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും ഇത് ബാധകമായിരിക്കും.
ദുഖഃവെള്ളി, ഈസ്റ്റർ യാത്രാത്തിരക്ക്; ഏപ്രിൽ 2ന് ബെംഗളൂരുവിൽനിന്ന് കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ
ദുഖഃവെള്ളി, ഈസ്റ്റർ തിരക്ക് പരിഗണിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ ഏപ്രിൽ 2ന് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ടെയ്രിൻ പ്രഖ്യാപിച്ചു. ഹുബ്ബള്ളിയിൽനിന്ന് കൊല്ലത്തേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. ഏപ്രിൽ 2ന് രാവിലെ 7.05-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി – കൊല്ലം എക്‌സ്പ്രസ് (ട്രെയിൻ നമ്പർ – 07347) മൂന്നിന് രാവിലെ ഏഴ് മണിക്ക് കൊല്ലത്ത് എത്തും. ഏപ്രിൽ 3ന് തിരിച്ച് കൊല്ലം -ഹുബ്ബള്ളി എക്സ്പ്രസ് (ട്രെയിൻ നമ്പർ -07348)
നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
നടന്‍ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ദി ഡിസേബിള്‍ഡ് ആണ് പരാതി നല്‍കിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു സലിം കുമാറിൻ്റെ വിവാദ പരാമര്‍ശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസ്സിനെ ഹനിക്കുന്നതാണ് പരാമര്‍ശമെന്നാണ് പരാതിയില്‍ പറയുന്നത്. സലിം കുമാര്‍ പരാമര്‍ശം നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് എന്‍പിആര്‍ഡി പരാതി നല്‍കിയത്. കേരളത്തില്‍ വികസനമുണ്ടെന്ന്
എറണാകുളത്ത് കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. എറണാകുളം അയ്യമ്പുഴയിൽ നിന്നാണ് ഇവർ പിടിയിലായത്. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഇനാമുൽ ഹഖ് (36), സെന്റു സർക്കാർ (32) എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എറണാകുളത്തെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുന്ന വഴി അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 27 കിലോയോളം കഞ്ചാവ് ആണ് പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഒഡീഷയിൽ നിന്ന് കിലോയ്ക്ക്
കേരള സമാജം അൾസൂർ സോൺ വനിതാദിനാഘോഷം സംഘടിപ്പിച്ചു
ബാംഗ്ലൂർ കേരള സമാജം അൾസൂർ സോൺ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം നടത്തി. ആഘോഷങ്ങൾ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.സുജ ഗോപകുമാർ, സന്ധ്യ മേനോൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ചെയർപേഴ്സൺ അനില ജിതേഷ് അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ ജയകുമാർ, കൺവീനർ ജയപ്രകാശ്, വനിത വിഭാഗം കൺവീനർ വിദ്യ രാജൻ, ഗീത ശശികുമാർ, വൈസ് ചെയർപേഴ്സൺമാരായ ശുഭ ദിനേശ്, പ്രീത ബാലകൃഷ്ണൻ, ജോയിൻറ് കൺവീനർമാരായ അശ്വതി സന്തോഷ്,
നാവികസേനാ മേധാവി കമാൻഡർ അലിറേസ തങ്സിരി കൊല്ലപ്പെട്ട വിവരം ഇറാൻ സ്ഥിരീകരിച്ചു
പശ്ചിമേഷ്യയിൽ യു.എസ് – ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാൻ്റെ നാവികസേനാ മേധാവി കമാൻഡർ അലിറേസ തങ്സിരി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാവികസേനാ മേധാവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ആയിരുന്നു സംഭവം. ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച പുലർച്ചയോടെയാണ് മരണം സംഭവിച്ചതെന്ന് ഇറാൻ്റെ റെവല്യൂഷനറി ഗാർഡ് കോർ അറിയിച്ചു.
കേരളത്തിൽ അടുത്ത രണ്ട് ദിവസം കനത്ത മഴ; ഈ ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും നാളെയും കനത്ത വേനൽമഴയെത്തുന്നതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരിക്കുകയാണ്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലുമാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്