മൈസൂരുവിൽ തേനീച്ചയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
മൈസൂരുവിലെ ഹുൻസൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ഗൗഢഗരെ ഹൊബ്ലിയിലെ ഹരവേകല്ലഹള്ളി സ്വദേശി മഹാദേവിനെ(56) തേനീച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാധവിനെ ഹുൻസൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്‌ധചികിത്സയ്ക്കായി മൈസൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷേ, ചികിത്സയ്ക്കിടെ മരിച്ചു.
സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു
ശ്രീശബരി സ്‌കൂൾ, യശ്വസിനി മഹിളാ സൗഹാർദ സൊസൈറ്റി, ലയൺസ് ക്ലബ്ബ് യശസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് ജാലഹള്ളി എസ്എം റോഡിലുള്ള ശ്രീ ശബരി സ്‌കൂളിൽവച്ച് നടന്നു. സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളുമടക്കം 400പരം ആളുകൾ ക്യാമ്പിൻ്റെ സേവനം പ്രയോജനപ്പെടുത്തി. ലയൺസ് II വൈസ് ഡിസ്ട്രിക്ട് ഗവർണർ എ വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. സൈക്കോതെറാപ്പിസ്റ്റും കൗൺസിലറുമായ മഹേഷ് നാരായണൻ മുഖ്യാതിഥി ആയിരുന്നു.സ്‌കൂൾ ചെയർമാൻ ബ്രഹ്മശ്രീ നാരായണൻ
ചിക്കമംഗളൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 11 വയസ്സുകാരന് പരിക്ക്
ചിക്കമഗളൂരു ജില്ലയിലെ തരിക്കരെയിലെ ഭൈരപുര ഗ്രാമത്തിൽ വീടിനടുത്ത് ആൺകുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചു. ഹൃദയ് എന്ന 11 വയസ്സുകാരനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പുള്ളിപ്പുലി ഹൃദയ് യുടെ നേരെ ചാടിയ ഉടനെ കുട്ടി നിലവിളിച്ചു. അവൻ്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി. ജനക്കൂട്ടത്തെ കണ്ടപ്പോൾ പുള്ളിപ്പുലി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടിയെ ആദ്യം തരിക്കെരെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നവംബർ 20ന് ശിവപുരയിലെ നാവിലുഗുഡ്ഡ പ്രദേശത്തിന് സമീപം അഞ്ച് വയസ്സുള്ള
ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ പലയിടത്തും കനത്ത മഴ
ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഡിറ്റ് വാ ചുഴലിക്കാറ്റ് ചെന്നൈ സമീപമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് കരയിൽ കടക്കാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച രാവിലേക്കും ഇടയിൽ തീവ്രന്യൂനമർദമായി മാറും. ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ
ശബരിമല സീസൺ; കെഎസ്ആർടിസി അന്യസംസ്ഥാനങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കും
ശബരിമല സീസൺ പ്രമാണിച്ചു കെഎസ്ആർടിസി പമ്പയിൽനിന്ന് കോയമ്പത്തൂരിലേക്കും തെങ്കാശിയിലേക്കും സർവീസുകൾ ആരംഭിച്ചു. കർണാടകത്തിലേക്കും സർവീസ് നടത്തുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂർനിന്ന് രാത്രി 9.30 മണിക്കാണ് ബസ് പമ്പയിലേക്ക് പുറപ്പെടുക. പമ്പയിൽനിന്ന് തിരിച്ച് കോയമ്പത്തൂരിലേക്കുള്ള സർവീസ് രാവിലെ 9 മണിക്കാണ്. ബസ് തെങ്കാശിയിൽ നിന്ന് രാത്രി 7 മണിക്കാണ് പുറപ്പെടുക. തിരിച്ച് രാവിലെ ഒൻപതിന് ബസ് പമ്പയിൽനിന്ന് തെങ്കാശിയിലേക്ക് പുറപ്പെടും. തമിഴ് നാട്, കർണാടക തുടങ്ങി സംസ്ഥാനാന്തരയാത്രയ്ക്ക് 67 ബസുകൾക്കാണ് അനുമതി
യുവതിയെ പീഡിപ്പിച്ച കേസ്; ഡിവൈഎസ്പി അവധിയിൽ പ്രവേശിച്ചു
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഡിവൈഎസ്പി ഉമേഷ് അവധിയിൽ പ്രവേശിച്ചു. മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്കാണ് പകരം ചുമതല.
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അസുഖബാധിതയായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎ ആയിരുന്നു കാനത്തിൽ ജമീല. 2005ൽ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ ജമീല 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായി. 2020-ല്‍ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെത്തി. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയി
കർണാടകയിലെ ശിവനഗരയിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലിട്ട് അമ്മയെ മർദ്ദിച്ച് മകൾ; രണ്ടുപേരും പോലീസ് കസ്റ്റഡിയിൽ
കർണാടകയിലെ മൂഡുഷെഡ്ഡെയിലെ ശിവനഗരയിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലിട്ട് അമ്മയെ മർദ്ദിച്ച് മകൾ. പരാതി നല്കിയതിനെത്തുടർന്ന് ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് ഓഫിസിൽ പരാതി പറയാനെത്തിയ അമ്മയെ മകൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.വീട്ടിൽ ഇവർ തമ്മിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അമ്മ നേരത്തെ പോലീസ് സ്റ്റേഷനിൽ മകൾക്കെതിരെ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇരുവരെയും കൗൺസിലിംഗ് നൽകി വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. അമ്മ മകൾക്കെതിരെ വീണ്ടും പരാതി നൽകാൻ ഗ്രാമപഞ്ചായത്തിലെത്തിയതോടെയാണ് ആക്രമണം ഉണ്ടായത്.വീഡിയോ വൈറലായതോടെ
ശ്രീലങ്കയിൽ നാശം വിതച്ച ചുഴലിക്കാറ്റ് പുലർച്ചെയോടെ തമിഴ്‌നാട് തീരത്ത്
ശ്രീലങ്കയിൽ നാശം വിതച്ച ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് പുലർച്ചെയോടെ വടക്കൻ തമിഴ്‌നാട് തീരത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ അടക്കം 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാദ്ധ്യതയുണ്ട്. തമിഴ്‌നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തമിഴ്‌നാട്ടിൽ ആകെ 6000
തീവ്രവോട്ടർപട്ടിക പരിഷ്കരണം; മാത്യു ടി തോമസിനും ഭാര്യക്കും വോട്ടില്ല
തീവ്രവോട്ടർപട്ടിക പരിഷ്കരണം വന്നപ്പോള്‍ വോട്ടർ പട്ടികയിൽ തിരുവല്ല എംഎല്‍എ മാത്യു ടി തോമസിൻ്റെയും ഭാര്യ അച്ചാമ്മ അലക്‌സിൻ്റെയും പേരില്ല. 2002ലെ വോട്ടർ പട്ടികയിലാണ് എംഎല്‍എയുടെയും ഭാര്യ അച്ചാമ്മ അലക്‌സിൻ്റെയും പേര് ഇല്ലാത്തത്.1984 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ താനും ഭാര്യയും വോട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികമായി പേര് ഉള്‍പ്പെടുത്താൻ കഴിയുന്നില്ല എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതെന്നും ഉടൻ തന്നെ കമ്മീഷന് പരാതി നല്‍കുമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. തീവ്ര വോട്ടർ