അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം; വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്‌പെൻഷൻ
അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായ വടകര ഡിവൈഎസ്പി എ ഉമേഷിനെ വകുപ്പുതല നടപടി. ഇദ്ദേഹത്തെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഇദ്ദേഹം ഇന്നലെ അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.പിന്നാലെയാണ് ഇപ്പോൾ സസ്‌പെൻഷൻ നടപടിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പോലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി ഡിജിപിക്ക് റിപ്പോർട്ട്
എം.എം.എതൊണ്ണൂറാം വാർഷികാഘോഷം ജനുവരി 24 ന്
മലബാർ മുസ്ലിം അസോസിയേഷൻ്റെ തൊണ്ണൂറാം വാർഷികം 2026 ജനുവരി 24 ന് വിപുലമായി ആഘോഷിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി.സിറാജ് അറിയിച്ചു. 1934 ജനുവരി ഒന്നിനാണ് സംഘടന പിറവിയെടുത്തത്. ആതുര ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഒൻപത് പതിറ്റാണ്ടിലേറെ പിന്നിട്ട ഈ സംഘടന വിദ്യഭ്യാസ രംഗത്തും വിജയകരമായ മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ബാംഗ്ലൂർ നഗരത്തിലെ പ്രവാസി മലയാളികളുടെ ആദ്യ സംഘടനയാണ് മലബാർ മുസ്ലിം അസോസിയേഷൻ. ബാംഗ്ലൂർ മലയാളികളുടെ സ്വകാര്യവും
രാഹുല്‍ കോയമ്പത്തൂരില്‍? ഉടൻ അറസ്റ്റ് ചെയ്യാന്‍ എഡിജിപി നിര്‍ദേശം
രാഹുൽ മാങ്കൂട്ടത്തിലിനെ ഉടനെ അറസ്റ്റ് ചെയ്യാൻ എഡിജിപി നിർദേശം. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായിട്ടാണ് പോലീസിൻ്റെ സംശയം. ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. രാഹുലിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഇവരിൽ ചിലരെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. എഡിജിപി എച്ച്. വെങ്കിടേഷിൻ്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ മൊഴി ഡോക്ടർമാർ സാധൂകരിച്ചിട്ടുണ്ട്. യുവതി നൽകിയ രേഖകൾ ആധികാരികം തന്നെയാണെന്ന്
തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന് സമയപരിധി നീട്ടി
തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന് സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫോമുകൾ നൽകാൻ ഡിസംബർ പതിനൊന്ന് വരെ സമയം ഉണ്ട്. പതിനാറ് വരെ കരട് പ്രസിദ്ധീകരിക്കും. ഫെബ്രുവരി പതിനാലിനാണ് അന്തിമ വോട്ടർ പട്ടിക കേരളമടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് സമയപരിധി നീട്ടിയത്. അവസാനമായി 2002-04 കാലഘട്ടത്തിലാണ് എസ് ഐ ആർ നടന്നത്. 1951 മുതൽ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നു. രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന്റെ ഭാഗമായി തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. ‘2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണ്.അതിൽ അനുമതി നൽകുക മാത്രമാണ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയത്’ കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി. ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തിയാണ് ഗോവർദ്ധൻ. അങ്ങനെയാണ് ഗോവർദ്ധനെ അറിയുന്നത്. തനിക്ക് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും കണ്ഠരര് മഹേഷ് മോഹനർ
ഐക്യത്തോടെ രാജ്യത്തെ സംരക്ഷിക്കാം; കുടുംബ സംഗമത്തിൽ പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ
ഐക്യത്തോടെ ഒത്ത്ചേർന്ന് ഫാഷിസ്റ്റ് ഭരണം ഇല്ലാതാക്കാമെന്നും വരുന്ന തെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യ സ്ഥാനാർതിഥികളെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ. കേരളത്തിൽ ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എ ഐ കെ എം സി സി ബംഗ്ലൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷന് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ഐ കെ എം സി സി പ്രസിഡണ്ട് ടി ഉസ്മാൻ അധ്യക്ഷത
പാക് ആക്രമണത്തിൽ തകർന്ന വീടുകൾ എച്ച്ആർഡിഎസ് പുനർനിർമ്മിക്കും
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ ജമ്മുകശ്മീരിൽ തകർന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി ആണ് സൗജന്യമായി വീടുകൾ നിർമ്മിച്ച് നൽകുന്നത്. ശിലാസ്ഥാപനകർമ്മം ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർവഹിച്ചു. ശിലാസ്ഥാപന കർമ്മത്തിൽ സർക്കാർ പോലീസ് സൈനിക ഉന്നത ഉദ്യോഗസ്ഥരും എച്ച് ആർ ഡി എസിൻ്റെ അഡ്മിനിസ്ട്രേറ്റർ സരിത പി. മേനോൻ അടക്കമുള്ള പ്രതിനിധികളും ഭാഗമായി. ആദ്യ ഘട്ടത്തിൽ 1,500 വീടുകളാണ് ജമ്മുകശ്മീൻ്റെ
ബാംഗ്ളൂരിൽ അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിൽ തണുപ്പ് തുടരും; ഇന്ന് നേരിയ തോതിൽ മഴയ്ക്ക് സാധ്യത
ബാംഗ്ലൂർ നഗരത്തിലെ ചില ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മിതമായ മഴ ഉണ്ടായിരിക്കുമെന്നും അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിൽ തണുപ്പ് തുടരുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.ദക്ഷിണ കർണാടകയിൽ തുമകുരു, ചിക്കബെല്ലാപുര, കോലാർ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, രാമനഗര, മൈസൂരു, മാണ്ഡ്യ, ഹാസൻ, കുടക്, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോ പെയ്യാൻ സാധ്യതയുണ്ട്. ബല്ലാരി, ചിത്രദുർഗ, ദാവൻഗരെ, ശിവമോഗ, വിജയനഗര എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ
ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് റാഞ്ചിയിൽ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയുടെ മുൻപിൽ വെല്ലുവിളികളേറെ. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞതിന് പിന്നാലെ നടക്കുന്ന മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയിച്ചേ പറ്റൂ. നായകൻ ശുഭമൻ ഗില്ലിൻ്റെയും ഉപനായകൻ ശ്രെയസ്സ് അയ്യരുടെയും അഭാവമാണ് ഇന്ത്യയുടെ പ്രശ്‍നം. ദക്ഷിണാഫ്രിക്കക്കെതിരായുള്ള ആദ്യ ടെസ്റ്റിൾ കഴുത്തിനേറ്റ പരുക്ക് ആണ് ഗില്ലിനെ പുറത്തിരുത്തിയതെങ്കിൽ ഓസ്‌ട്രേലിയയിൽ വച്ചുണ്ടായ പരുക്ക് അയ്യർക് വില്ലനായി. താത്കാലിക നായകൻ കെ എൽ രാഹുലിൻ്റെ
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടായ അണുബാധയെ തുടർന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ (80) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഖാലിദയുടെ സ്ഥിതി ഭേദമായാൽ വിദഗ്‌ധ ചികിത്സയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നു വക്താവ് അറിയിച്ചു. പേസ്മേക്കറിന്റെ സഹായത്തോടെയാണ് ഖാലിദ ജീവിച്ചിരുന്നത്.വിദഗ്‌ധ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി എയർ ആംബുലൻസ് തയാറാക്കിയെന്നും അധികൃതർ അറിയിച്ചു. മൂന്ന് തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്ന സിയയെ ഷെയ്ഖ് ഹസീന സർക്കാർ അഴിമതിക്കുറ്റം ആരോപിച്ച് 2018ൽ ജയിലിലടച്ചിരുന്നു. പിന്നാലെ