അനധികൃത പണം കണ്ടെത്തിയ സംഭവം; 17 വർഷം മുമ്പ് നീതിന്യായ സംവിധാനത്തെ പിടിച്ചുകുലുക്കിയ കേസ്; റിട്ട. ജഡ്ജിനെ കുറ്റവിമുക്തയാക്കി
ചണ്ഡീഗഡിലെ പ്രത്യേക സിബിഐ കോടതി അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ വിരമിച്ച ഹൈക്കോടതി ജഡ്‌ജി നിർമൽ യാദവിനെ കുറ്റവിമുക്തയാക്കി. 17 വർഷം മുമ്പ് ഇന്ത്യൻ നീതിന്യായ സംവിധാനത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ കേസിലാണ് സുപ്രധാന വിധി. കേസിൽ വ്യാഴാഴ്ച അന്തിമ വാദം കേട്ട ചണ്ഡീഗഢ് കോടതി വിധി പ്രഖ്യാപനം മാർച്ച് 29-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഹരിയാണ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ സഞ്ജീവ് ബൻസാൽ, ജസ്റ്റിസ് യാദവ്, ഡൽഹി ആസ്ഥാനമായുള്ള ഹോട്ടലുടമ രവീന്ദർ
സെയ്ഫിനെ ആക്രമിച്ച സംഭവം; തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തത് തെറ്റായ കേസെന്ന് പ്രതിയുടെ വാദം
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ജാമ്യം തേടി പ്രതിയായ മൊഹമ്മദ് ഷെരീഫുള്‍ ഇസ്ലാം. ജാമ്യാപേക്ഷയിലെ പ്രധാനവാദം തനിക്കെതിരേ തെറ്റായ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ്. സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടില്‍വെച്ച് ജനുവരി 16-നാണ് കുത്തേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ നടന്‍ ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഷെരീഫുള്‍ ഇസ്ലാം വെള്ളിയാഴ്ച സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പിച്ചിരിക്കുന്നത്. തെറ്റായ കേസാണ് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണം; ദിവ്യ ഏക പ്രതി, കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പോലിസ് കുറ്റപത്രം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി പി ദിവ്യ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടിരുന്നതായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രം പറയുന്നു. മരണമല്ലാതെ മറ്റൊരു മാർഗമില്ലെന്ന ബോധ്യത്താലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. നവീൻ ബാബുവും പെട്രോൾ പമ്പിന് എൻഒസി
കൊച്ചിയിൽ വൻ കുഴൽപ്പണവേട്ട; ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 2 കോടി രൂപ പിടിച്ചെടുത്തു
കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന കണക്കിൽപ്പെടാത്ത പണം പിടികൂടി. കൊച്ചി വില്ലിംഗ്‌ടൺ ഐലൻഡിന് സമീപം ആണ് സംഭവം. ബീഹാർ സ്വദേശിയായ സതീഷ്, തമിഴ്‌നാട് സ്വദേശിയായ രാജഗോപാൽ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടുകോടിയോളം രൂപയാണ് ഇവരുടെ കയ്യിൽ നിന്നും പിടികൂടിയത്. ഓട്ടോയിൽ രണ്ട് തുണി സഞ്ചികളിൽ ആണ് ഒളിപ്പിച്ചു പണം കടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഇവരെ പിടികൂടിയത്.
ആശ വർക്കർമാരുടെ നിരാഹാരസമരം ഇന്ന് പത്താം ദിവസം; തിങ്കളാഴ്‌ച മുടിമുറിച്ച് സമരം
ആശ വർക്കർമാർ നടത്തിവരുന്ന സമരം പുതിയ ഘട്ടത്തിലേക്ക്. 50-ാം ദിവസത്തിലേക്ക് എത്തുന്ന തിങ്കളാഴ്‌ച മുടിമുറിച്ച് സമരത്തിനൊരുങ്ങുകയാണ് ആശ വർക്കർമാർ. ഇന്നേക്ക് 48 ദിവസങ്ങൾ പൂർത്തിയായിട്ടും ചർച്ചയ്ക്ക് വിളിക്കാനോ സമരം തീർക്കാനോ സർക്കാർ ഒരു നിലപാടും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയ സമരമുറയ്ക്ക് ഒരുങ്ങുന്നത്. നിരാഹാരസമരം ഇന്ന് പത്താംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ നിരാഹാരം ഇരിക്കുന്നത് ബീന പീറ്റർ, ഷൈലജ എസ്, അനിതകുമാരി എന്നിവരാണ്. ആരോഗ്യമന്ത്രി സമരക്കാരുമായി മാർച്ച് 19-ന് ചർച്ച നടത്തിയെങ്കിലും എങ്ങും
അധ്യാപകനില്‍ നിന്ന് MBA ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍
കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകനില്‍ നിന്ന് നഷ്ടമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍. മൂല്യനിർണയം നടത്താൻ ഒരു അധ്യാപകന് നൽകിയ ‘പ്രൊജക്‌ട് ഫിനാൻസ് എന്ന വിഷയത്തിൻ്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളേജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്‌ടപ്പെട്ടവയിലുണ്ട്. വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താനായിരുന്നു സർവകലാശാല തീരുമാനം. വിദ്യാർഥികൾക്കു ഇതിനുള്ള അറിയിപ്പ് ഇ-മെയിൽ സന്ദേശമായി ലഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71
നേപ്പാളിൽ കലാപം; രണ്ടു പേർ കൊല്ലപ്പെട്ടു; മുപ്പതിലേറെ പേർക്ക് പരിക്ക്
നേപ്പാളിൽ ഹിന്ദുരാജ്യപദവിയും രാജവാഴ്‌ചയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ ഒരു വിഭാഗം നടത്തിയ പ്രതിഷേധ ത്തിനിടെയുണ്ടായ കലാപത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. ഇന്നലെ അഞ്ചു മണിക്കൂർ കർഫ്യൂ കാഠ്‌മണ്ഡുവിൽ പ്രഖ്യാപിച്ചു. സംഘർഷബാധിത പ്രദേശങ്ങളിൽ സൈന്യം ഇറങ്ങി. പരിക്കേറ്റവരിൽ പകുതിയോളം പേർ പോലീസുകാരാണ്. പോലീസ് പ്രതിഷേധക്കാരെ പിരിച്ചു വിടാൻ ശ്രമിച്ചതോടെ കല്ലേറുണ്ടാകുകയായിരുന്നു. മുൻ രാജാവ് ഗ്യാനേന്ദ്രയുടെ ചിത്രങ്ങളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഒരു വീടും എട്ടു വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു.
ഭൂചലനമുണ്ടായ മ്യാൻമറിന് സഹായവുമായി ഇന്ത്യ
ഭൂചലനമുണ്ടായ മ്യാൻമറിന് സഹായവുമായി ഇന്ത്യ. 15 ടൺ അവശ്യവസ്‌തുക്കളുമായി വിമാനം പുറപ്പെട്ടതായി അധികൃതർ പറഞ്ഞു. അവശ്യ മരുന്നുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടെൻ്റുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ തുടങ്ങിയ സാധനങ്ങളാണ് അയച്ചത്. മ്യാൻമറിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂചലനത്തിൽ നിലവിൽ 150 പേരോളം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മ്യാൻമറിലും അയൽ രാജ്യമായ തായ്‌ലൻ്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ
ഹോട്ടലുകളില്‍ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് വാങ്ങരുത്; ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു
ഹോട്ടൽ ഹോബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മാര്‍ഗരേഖ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ നിന്ന് സര്‍വീസ് ചാർജായി നിര്‍ബന്ധപൂര്‍വം പണം വാങ്ങാനാവില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് ഉത്തരവിട്ടു. കേന്ദ്ര മാര്‍ഗരേഖയ്‌ക്കെതിരേ കോടതിയെ സമീപിച്ച ഹോട്ടലുടമകള്‍ക്ക് ഒരുലക്ഷം രൂപവീതം പിഴ ചുമത്തി ഹര്‍ജികള്‍ തള്ളി. നാഷണല്‍ റസ്റ്ററൻ്റ് അസോസിയേഷന്‍ ഓഫ് ഓഫ് ഇന്ത്യ (എന്‍ആര്‍എഐ), ഫെഡറേഷന്‍ ഓഫ്
സൈബര്‍ തട്ടിപ്പ്; ഇരയായ വയോധിക ദമ്പതികള്‍ ജീവനൊടുക്കി
കര്‍ണാടകയിൽ സൈബര്‍ തട്ടിപ്പിന് ഇരയായ വയോധിക ദമ്പതികള്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ഖാനാപൂരിലെ ബീഡി ഗ്രാമത്തിലെ ശാന്തന്‍ നസറത്ത്(82), ഭാര്യ ഫനുവിയാന (79) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് കുട്ടികളില്ല. ഇരുവരും മരിച്ചു കിടന്ന മുറിയില്‍ നിന്നും ഒരു കുറിപ്പും കണ്ടെത്തി. അനില്‍ യാദവ്, സുമിത് ബിര, എന്നീ പേരുകളിലുള്ള രണ്ടുപേര്‍ തങ്ങളുടെ ഐഡികാര്‍ഡുകള്‍ ഉപയോഗിച്ച് സ്വന്തമാക്കിയ സിം കാര്‍ഡ് കൊണ്ട് തട്ടിപ്പു നടത്തുകയാണെന്ന് കുറിപ്പ് പറയുന്നു. തട്ടിപ്പ് നടത്താതിരിക്കണമെങ്കില്‍ പണം