ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം
ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മോശമായി. ഛർദിയെ തുടർന്നുള്ള ശ്വാസ തടസ്സമാണ് മാർപാപ്പയുടെ ആരോഗ്യനില മോശമാകാൻ കാരണമായതെന്ന് വത്തിക്കാൻ അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ഫ്രാൻസിസ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് വെള്ളിയാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടു. മെക്കാനിക്കൽ വെൻ്റിലേഷനിലാണ് 88 കാരനായ മാർപാപ്പയുള്ളത്. അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നുണ്ടെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും എഎഫ്‌പി റിപ്പോർട്ട് ചെയ്തു. മാർപാപ്പയുടെ ആരോഗ്യനിലയിൽ ജാഗ്രത പുലർത്തുന്നതായും അടുത്ത 24 മുതൽ
കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കോട്ടയം നഴ്സിങ്ങ് കോളേജിലെ റാഗിങ്ങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. പ്രതികളായ രാഹുൽ രാജ്, റിജിൽ ജിത്ത് എസ്എൻ ജീവ, സാമുവൽ ജോൺസൺ, എൻ വി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്നലെ വാദം കേട്ടിരുന്നു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസീക്യൂഷന്‍ വാദിച്ചത്. വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പൊലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. പിറന്നാൾ
കോഴിക്കോട് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24) ആണ് മരിച്ചത്. പയ്യോളി സ്വദേശിയായ ഭർത്താവ് ഷാനിൻ്റെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 8മണിക്ക് കുളിക്കാൻ പോയ ആർദ്രയെ ഏറെ വൈകിയിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ഷാനിൻ്റെയും ആർദ്രയുടെയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ
വ്രതശുദ്ധിയുടെ പുണ്യമാസത്തെ വരവേൽക്കാനൊരുങ്ങി ബംഗളൂർ
വ്രതശുദ്ധിയുടെ റമദാൻ മാസത്തെ വരവേൽക്കാൻ ബംഗളൂർ ഒരുങ്ങിക്കഴിഞ്ഞു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ദൈവിക പരിശീലനത്തിന് വിധേയമാകുകയാണ് വിശ്വാസി സമൂഹം. നഗരത്തിലെ വിവിധയിടങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്‌താർ സംഗമങ്ങളും തറാവീഹ് നമസ്കാരത്തിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. കെ.എം.സി.സി ബംഗളൂരു കലാസിപാളയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാനിലെ മുഴുവൻ ദിവസങ്ങളിലും നടത്തിവരുന്ന ഇഫ്‌താർ സംഗമം ഈ വർഷവും സംഘടിപ്പിക്കുന്നുണ്ട്. നഗരത്തിൽ ജോലി ചെയ്യുന്നവരെയും യാത്രക്കാരെയും വിദ്യാർഥികളെയും പരിഗണിച്ചു കൊണ്ടാണ് നോമ്പുതുറകളും തറാവീഹ് നമസ്കാരങ്ങളും
റഷ്യ-യുക്രൈൻ യുദ്ധത്തെച്ചൊല്ലി ട്രംപും സെലൻസ്‌കിയും തമ്മിൽ വാഗ്വാദം; സെലൻസ്‌കി വൈറ്റ്ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി
യുക്രൈൻ – റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ വാഗ്വാദം. തർക്കത്തിന് പിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്‌കി വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ഇരുവരും നടത്താനിരുന്ന സംയുക്ത വാർത്താ സമ്മേളനവും റദ്ദാക്കി. റഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ടും, ധാതു കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിലും ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്‌ച നടത്തുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായത്. റഷ്യയുമായുള്ള സമാധാന
ആർ.സി ഇന്നുമുതൽ ഓൺലൈനിൽ; പരിവാഹൻ, ഡിജിലോക്കർ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും
ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലായതിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ രേഖകളും (ആർ.സി.) ശനിയാഴ്ചമുതൽ ഡിജിറ്റലായി മാറുന്നു. കേന്ദ്രസർക്കാർ മൊബൈൽ ആപ്പുകളായ ഡിജിലോക്കർ, പരിവാഹൻ എന്നിവയിലും ആർ. സി യുടെ ഡിജിറ്റൽ പകർപ്പ് ലഭിക്കും. അച്ചടി തടസ്സപ്പെട്ടതിനാൽ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇതോടൊപ്പം ഡിജിറ്റലായി നൽകും. കാർഡിനുള്ള തുക ഈടാക്കിയിട്ടുള്ളതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. കാക്കനാട്ടുള്ള അച്ചടികേന്ദ്രത്തിൻ്റെ പ്രവർത്തനം തത്കാലമായി നിർത്തി വച്ചിട്ടുണ്ട്. അച്ചടിക്കരാർ ഏറ്റെടുത്തിട്ടുള്ള
അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു
അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 13 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനിയും കാലുകൾക്ക് നേരിയ വീക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ മസ്‌തിഷ്‌ക ജ്വരമാണ് പിടിപെട്ടതെന്ന് കണ്ടെത്തി. എന്നാൽ രോഗം മൂർച്ഛിച്ചു മരണം സംഭവിക്കുകയായിരുന്നു.
ട്യൂഷൻ സെൻ്ററിലെ തർക്കം; വിദ്യാർഥികളുടെ ഏറ്റുമുട്ടലിൽ പരിക്കേറ്റ കുട്ടി മരിച്ചു; സംഭവത്തിൽ ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ശബ്ദസന്ദേശം പുറത്ത്
ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിക്കിടെയുണ്ടായ തർക്കത്തിൽ താമരശ്ശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ഷഹബാസ്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താരശ്ശേരി