അന്വേഷണം നടത്തിയതിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിക്കേണ്ടിയിരുന്നത്: ആയിഷ പോറ്റി
രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ സിപിഎം നേതാവും മുൻ എംഎൽഎയുമായ ആയിഷ പോറ്റി. രാഹുലിനെ തിരായ പരാതികളുടെ ആധികാരികത കൂടി പരിശോധിക്കണമെന്നും ആയിഷ പോറ്റി ആവശ്യപ്പെട്ടു. ഏത് മനുഷ്യനെ കുറിച്ചാണെങ്കിലും ഏത് പാർട്ടിയിൽപ്പെട്ട ആളായാലും ഇത്തരം ആരോപണം വരുമ്പോൾ അതിൻ്റെ ഉള്ളടക്കം സത്യമാണോയെന്ന് പരിശോധിക്കണം. എല്ലാവർക്കും നിയമം ഒരുപോലെ വേണം. പാർട്ടിയിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്‌തതായി കണ്ടു. നടപടി സ്വീകരിക്കേണ്ടത് അന്വേഷണം നടത്തിയതിന് ശേഷമായിരുന്നു. ഉന്നയിക്കപ്പെടുന്ന പരാതികൾക്ക് തെളിവുകൾ ഉണ്ടെങ്കിൽ
ഉത്രാടം വരെ ഓണക്കിറ്റുകള്‍ വാങ്ങാം
കേരളത്തിലെ എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നലെ മുതൽ ആരംഭിച്ചു. ഇന്നലെവരെ 90 ശതമാനം പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റി. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം അനുവദിച്ച അധിക അരിയുടെ വിതരണവും ഇന്ന് പൂര്‍ത്തിയാകും. ഇതുവരെ റേഷന്‍ വാങ്ങാത്തവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് നാളെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. മറ്റന്നാൾ മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണങ്ങൾക്ക് ഇളവ്
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണങ്ങൾക്ക് ഇളവ്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നൽകി. അതേസമയം ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചു. ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൊലീസിന്‍റെ നിയന്ത്രണത്തോടെ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. വാഹനം ഇവിടെ നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിന് എസ്എൻഡിപിയുടെയും പിന്തുണ
ആഗോള അയ്യപ്പ സംഗമത്തിന് എസ്എൻഡിപിയും പിന്തുണ പ്രഖ്യാപിച്ചു. അയ്യപ്പ സംഗമം നല്ലതാണെന്ന് വെള്ളാപ്പള്ളി എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമലയിലെ വരുമാന വളർച്ചയ്ക്ക് അയ്യപ്പ ഭക്തർ കേരളത്തിലെത്തുന്നത് ഗുണമാകും. ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. എൻഎസ്എസും അയ്യപ്പ സംഗമത്തിന് പിന്തുണയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസ മുണ്ടെന്നായിരുന്നു എൻഎസ്എസ് വൈസ് പ്രസിഡൻ്റ് എൻ. സംഗീത് കുമാറിന്റെ
അമീബിക് മസ്‌തിഷ്‌ക ജ്വരം; ഒന്നരമാസത്തോളം ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒന്നരമാസത്തോളം ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറുർ കാപ്പിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിൻ്റെ ഭാര്യ റംല (52) യാണ് മരണത്തിനു കീഴടങ്ങിയത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂലൈ ആദ്യവാരം ചികിത്സ തുടങ്ങിയിരുന്നു. രോഗം ഭേദമാവാതെയായതോടെ ആഗസ്‌ത് ഒന്നിന് തിരുരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ്
ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ച നടത്തി
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന ബന്ധം ബഹുമാനം, പരസ്‌പ3 ര വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കി മുന്നോട്ട് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് ശേഷം സ്ഥിരതയുടെയും സമാധാനത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.കസാനിൽ വച്ച് കഴിഞ്ഞ വർഷം നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ല ദിശാബോധം നൽകി. അതിർത്തിയിലെ
ഭാവിയിലെ വെല്ലുവിളി ജന്തുജന്യ രോഗങ്ങൾ: ആരോഗ്യമന്ത്രി വീണാ ജോർജ്
ജന്തുജന്യ രോഗങ്ങൾ പുതിയ കാലത്തിന്‍റെ വെല്ലുവിളികളാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആരോഗ്യമേഖല സെൻസിറ്റീവായതു കൊണ്ടാണ് കേരളത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ കാലത്തിന്‍റെ വെല്ലുവിളികളാണ് നാം നേരിടുന്നത്. ഇനി പകർച്ചവ്യാധി ഉണ്ടാവുകയാണെങ്കിൽ, അത് ഒരുപക്ഷേ H5N1 ആയിരിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. ജന്തുജന്യ രോഗങ്ങളായിരിക്കും ഭാവിയിൽ വലിയ വെല്ലുവിളിയായിത്തീരുന്നതെന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ലോകത്ത് 800-ലധികം ആളുകൾക്ക് H5N1 ബാധിച്ചിരുന്നു. മനുഷ്യരിൽ നിന്ന്
ഷാജൻ സ്‌കറിയയ്ക്ക് മർദനമേറ്റ സംഭവത്തിൽ 5 പേർക്കെതിരെ കേസെടുത്ത് പോലീസ്
മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്‌കറിയയ്ക്ക് മർദനമേറ്റ സംഭവത്തിൽ 5 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാൽ തിരിച്ചറിയാവുന്ന 5 പേർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. മാരകമായി മുറിവേൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. തൊടുപുഴ മങ്ങാട്ട് കവലയിൽ വച്ച് ശനിയാഴ്‌ച രാത്രിയാണ് ഷാജൻ സ്കറിയയ്ക്ക് മർദ്ദനമേറ്റത്. ആക്രമണം ഉണ്ടായത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ്. ഷാജൻ
സർക്കാറിന്‍റെ വികസന സദസിന് തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തേണ്ടത് 50 കോടി
തദ്ദേശസ്ഥാപനങ്ങൾ സർക്കാറിൻ്റെ വികസന സദസിന് കണ്ടെത്തേണ്ടത് 50 കോടിയോളം രൂപ. സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒരു മാസം നീളുന്ന വികസന സദസ്സിനാണ് ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കാൻ നിർദേശിച്ചിരിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്ലാൻ ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ ലക്ഷങ്ങൾ ചെലവഴിക്കാൻ അനുമതി നൽകിയതിനൊപ്പം സ്‌പോൺസർഷിപ്പിലൂടെയും സദസ്സ് നടത്താൻ ആവശ്യമായ തുക കണ്ടെത്താനാണ് നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ ആനിരാജയും
ബീഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വം വഹിക്കുന്ന വോട്ടർ അധികാർ യാത്ര’യിൽ സി.പി.ഐ വനിതാ നേതാവ് ആനിരാജ പങ്കെടുത്തു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വച്ച് നടന്ന സമ്മേളനത്തിലാണ് ആനിരാജ പങ്കെടുത്തത്. ഏറ്റവും പ്രധാനമാണ് വോട്ടവകാശമെന്ന് ആനിരാജ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ആനിരാജ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന രാഹുൽ ഗാന്ധിയുടെ എതിരാളിയായിരുന്നു. രാഹുൽ ഗാന്ധി 3.64 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ആനിരാജയെ പരാജയപ്പെടുത്തിയത്. സ്വന്തം സർക്കാറിനെ തെരഞ്ഞെടുക്കാൻ