അയത്തൊള്ള അലിറേസ അറാഫി ഇറാന്‍റെ താൽക്കാലിക ഭരണാധികാരി
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷം, പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമായ അയത്തൊള്ള അലിറേസ അറാഫി ഇറാന്‍റെ താൽക്കാലിക നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 67 കാരനായ അദ്ദേഹം പരിചയസമ്പന്നനായ ഒരു പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമാണ്. പരമോന്നത നേതാവിന്‍റെ ചുമതല താൽക്കാലികമായി നിറവേറ്റുന്ന നേതൃത്വ കൗൺസിലിലെ നിയമജ്ഞ അംഗമായി അറാഫിയെ നിയമിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈൻ മൊഹ്‌സെനി എജെയ്,
ഹുളിമാവ് സാൻന്തോം പള്ളിയിൽ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കം കുറിച്ചു
ഹുളിമാവ് സാൻന്തോം പള്ളിയിൽ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി റവ. ഫാ.തോമസ് കാട്ടു തുരുത്തിയിലിൻ്റെ അധ്യക്ഷതയിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ ആമുഖ ക്ലാസും കൺവീനർ ടോമി ആലുങ്കൽ ആമുഖ പ്രഭാഷണവും നടത്തി. സന്തോം പള്ളിയിലെ പിതൃവേദി-മാതൃവേദി എന്നിവയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ക്ലാസുകൾക്കു ജോൺസൻ പുളിമൂട്ടിൽ, മെറിൻ മാത്യു, കോ.ഓർഡിനേറ്റർ നീന
റിയാദിൽ ഇന്ത്യക്കാരായ ദമ്പതികൾ കുത്തേറ്റു മരിച്ചു; മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി
ഇന്ത്യക്കാരായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് മരിച്ചത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ് (15) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാർഥിയാണ് മകൻ. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിക്കുന്നത്. സംഭവം സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽ
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശപ്രകാരം പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷമേഖലയിലുള്ള മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടവുന്നതാണ്. അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ്, റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ. ഷാജിമോൻ ലെയ്‌സൺ ഓഫീസർ രാഹുൽ കെ.
പശ്ചിമേഷ്യൻ സംഘർഷം: ഒമാൻ തുറമുഖത്തും സ്ഫോടനം
യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം എണ്ണക്കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 5 ഇറാൻ പൗരന്മാർ, 15 ഇന്ത്യക്കാർ എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 4 ജീവനക്കാർക്ക് പരിക്കുപറ്റി. ദുഖും തുറമുഖത്ത് ഇന്ധന ടാങ്കിനു സമീപവും ജോലിക്കാരുടെ താമസസ്ഥലത്തും ഡ്രോണുകൾ പതിച്ചുണ്ടായ സ്ഫോടനങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു. രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ ആവശ്യമായ
ഖമനയിയുടെ കൊലപാതകം; കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ
പാകിസ്താനിലെ കറാച്ചിയിൽ യുഎസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ഖമനയിയുടെ ചിത്രമടക്കം ഉയർത്തിപ്പിടിച്ചെത്തിയ പ്രതിഷേധക്കാർ യുഎസ് കോൺസുലേറ്റ് കോമ്പൗണ്ടിലേക്ക് ഇരച്ചെത്തി ജനൽ ചില്ലുകളടക്കം അടിച്ചു തകർത്തു. അതിനുശേഷം കെട്ടിടത്തിന് തീയിട്ടു. സുരക്ഷാ സേന പ്രതിഷേധക്കാർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ടെഹ്‌റാനിലുണ്ടായ ഇസ്രയേൽ- അമേരിക്കൻ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത
അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം നടത്തി ഇറാൻ
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിനുശേഷം ഇറാൻ ആദ്യഘട്ടത്തിൽ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം ഇപ്പോഴിതാ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. ഖമനെയിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ടെഹ്റാനിൽ ഖമനെയിയെ വധിച്ചതിൽ പ്രതിഷേധിച്ച് വൻ പ്രതിഷേധ റാലി നടന്നു. സ്ത്രീകളടക്കം പങ്കെടുത്ത റാലിയാണ് നടന്നത്.
കെ എൻ എസ് എസ് മത്തിക്കരെ കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം മാർച്ച് 3ന്
കെ എൻ എസ് എസ് മത്തിക്കരെ കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ലക്ഷ്മിപുര ക്രോസ്സിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽവെച്ച് മാർച്ച് 3നു രാവിലെ 9.45 മണി മുതൽ നടക്കും. മാർച്ച് 1, 2 തീയതികളിലും പൊങ്കാല അർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9980182426, 7892685932ൽ ബന്ധപ്പെടുക.
മുണ്ടക്കൈയിൽ ഇനി പുതുജീവിതം; ടൗൺഷിപ്പിൻ്റെ ആദ്യഘട്ട വീടുകൾ മുഖ്യമന്ത്രി കൈമാറി
വയനാട് കൽപ്പറ്റയിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൻ്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. നിർമ്മാണം തുടങ്ങി 320-ാം ദിനമാണ് ആദ്യഘട്ടം പൂർത്തിയായത്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങൾക്കാണ് വീട് കൈമാറിയത്. 1000 ചതുരശ്രയടിയാണ് വിസ്തീർണം. 7 സെൻ്റിൻ്റെ പട്ടയം നൽകും. ചുറ്റുമതിൽ, ഗേറ്റ്, 11.42 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ്റ് പ്ലാന്റുകൾ, സോളാർ
കനത്ത തിരിച്ചടി ഉടൻ; ഇസ്രയേലിനും യുഎസിനും ഇറാന്‍റെ മുന്നറിയിപ്പ്
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാൻ. യുഎസ് താവളങ്ങൾക്കും ഇസ്രയേലിനുമെതിരേ ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്‍റെ ഐആർജിസി (ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) അറിയിച്ചത്. ഖമനയ്‌യുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഐആർജിസി, നിമിഷങ്ങൾക്കുള്ളിൽ സൈനിക നടപടി ആരംഭിക്കുമെന്നും സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്നലെ പുലർച്ചെയുണ്ടായ