ബെംഗളൂരു സ്വദേശിനിയുടെ പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ രാഹുലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന എസ് ഐ ടിയുടെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതിയായ രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും
വനിതാ സംവരണ നിയമം പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍
2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അതിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി. 2023-ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കുന്ന തിയതി പിന്നീട് അറിയിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. നിയമം നടപ്പാക്കാന്‍ ആദ്യം രാജ്യത്ത് സെന്‍സസ്
ട്രാക്ടർ മറിഞ്ഞ് നാല് മരണം; 26 പേർക്ക് പരിക്ക്
മധ്യപ്രദേശിലെ ഷിയോപൂരിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് പേർ മരിച്ചു, 26 പേർക്ക് പരിക്കേറ്റു. സരോജ് ഗുർജാർ (35), സുനൈന ഗുർജാർ (27), സീമ ഗുർജാർ (35), ഗീത റാവു (52) എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. വീർപൂരിലെ സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽ ധാരാളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട്
ബാംഗളൂരിൽ നിര്യാതയായി
കോട്ടയം സ്വദേശി റീന മാത്യു (53) ബാംഗളൂരിൽ നിര്യാതയായി. ബാനസവാടി സുബ്ബണ്ണപാളയയിൽ ആയിരുന്നു താമസം. വൈറ്റ്ഫീൽഡ് എസ് എൻ വിദ്യാമന്ദിറിൽ അധ്യാപിക ആയിരുന്നു. ഭർത്താവ് : ഹാപ്പി കുര്യൻമക്കൾ: ഹരിതമരുമക്കൻ: അഖിൽകൊച്ചുമകൾ: അഗസ്ത്യ സംസ്‌കാരം ഇന്ന് വൈകിട്ട് 3മണിക്ക് കൽപ്പള്ളി സെമിത്തേരിയിൽവെച്ച് നടക്കും.
ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി അസോസിയേഷൻ വിഷു ആഘോഷിച്ചു
നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി അസോസിയേഷൻ കേരളീയത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളൊടെ വിഷു ആഘോഷിച്ചു.അപാർട്ട്മെൻറ് പാർട്ടിഹാളിൽ നടന്ന ആഘോഷത്തിൽ അംഗങ്ങൾ വിഷുകണി ഒരുക്കി. മുതിർന്ന അംഗങ്ങളായ ചന്ദ്രശേഖരൻ, ഹരീഷ് ഭാസ്കരൻ എന്നിവർ അംഗങ്ങൾക്കെല്ലാം വിഷുകൈനീട്ടം നൽകി. രാജൻ, ജാസ്മിൻ, ഡോ.ലക്ഷ്മി പൂയത്ത്, ഡോ.രേഷ്മ, ഗായത്രി, ഗോപികൃഷ്ണൻ, അനീഷ പ്രസാദ്, പ്രസാദ് സിപി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിഷുസദ്യയോടുകൂടി പരിപാടികൾ അവസാനിച്ചു.
ഹരിയാന കരുക്ഷേത്ര എൻഐടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; വൻ വിദ്യാർത്ഥി പ്രതിഷേധം
ഹരിയാന കരുക്ഷേത്ര എൻഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ദീക്ഷ ദുബെ ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എൻഐടിയിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്. ദീക്ഷയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ സുഹൃത്തുക്കൾ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനി
മൈസൂരുവിൽ അംബേദ്‌കർ തീം പാർക്ക് സ്ഥാപിക്കും
ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്‌കർക്ക് ആദരമർപ്പിച്ച മൈസൂരു യെലവാലയിൽ 10 ഏക്കറിലായി തീം പാർക്ക് സ്ഥാപിക്കും. പാർക്കിൽ അംബേദ്‌കറുടെ ജീവചരിത്രം ആസ്‌പദമാക്കിയുള്ള മ്യൂസിയം, പഠന കേന്ദ്രം എന്നിവ ഒരുക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി എച്ച്.സി.മഹാദേവപ്പ പറഞ്ഞു.
ഇ.വി.എമ്മിന് പകരം ബാലറ്റുകൾ; ബില്ലിന് കർണാടക ഗവർണർ അംഗീകാരം നൽകി
ബംഗളൂരു ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റുകളിലൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്ന കർണാടക ഗ്രാമസ്വരാജ്, പഞ്ചായത്ത് രാജ് ഭേദഗതി നിയമത്തിന് കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് അംഗീകാരം നൽകി. ഇ.വി.എമ്മുകളുടെ പ്രവർത്തനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർന്നുവന്ന സാഹചര്യത്തിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് മടങ്ങേണ്ടത് ആവശ്യമാണെന്ന് ആക്ട് പറയുന്നു. മാർച്ചിൽ നടന്ന കർണാടക നിയമസഭയുടെ ഇരുസഭകളും ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തിനിടയിലാണ് ബിൽ പാസാക്കിയത്. നിയമം
വനിതാ സംവരണ ബില്ലിന്മേലുള്ള നിർണ്ണായകമായ വോട്ടെടുപ്പ് ഇന്ന് പാർലമെന്റിൽ
വനിതാ സംവരണ ബില്ലിന്മേലുള്ള നിർണ്ണായകമായ വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് പാർലമെന്റിൽ നടക്കും. 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി നീക്കിവെക്കണമെന്ന കാര്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമ്പോൾ, ബിൽ പാസാകാൻ ആവശ്യമായ 360 എംപിമാരുടെ പിന്തുണ ഉറപ്പാക്കുക എന്നത് സർക്കാരിന് വെല്ലുവിളിയാണ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സർക്കാരിൻ്റെ നീക്കങ്ങളെ പ്രതിപക്ഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു. ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ കടുത്ത വാദപ്രതിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്നത്തെ വോട്ടെടുപ്പ് രാജ്യത്തിൻ്റെ
യുവജന ശക്തീകരണ ക്യാമ്പ് നാളെ മുതൽ
ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ബാംഗ്ലൂരിലെ സന്നദ്ധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന യുവജന ശാക്തീകരണ ക്യാമ്പുകളുടെ ഒന്നാം ഘട്ടം, ഹോപ്പ് സൊസൈറ്റിയുടെ സഹകരണത്തോടെ സുമനഹള്ളയിയിൽ നാളെയും മറ്റന്നാളുമായി നടക്കും. നാളെ ഉച്ചയ്ക്ക് 2:30 മുതൽ ഞായറാഴ്ച്ച 2:30 വരെ നടക്കുന്ന ക്യാമ്പിൽ 30 വയസ്സിൽ താഴെയുള്ള 25 യുവതീ യുവാക്കൾ പങ്കെടുക്കും. ചെറുപ്പക്കാർ ഒത്തു ചേർന്ന് അവരെ സംബന്ധിക്കുന്ന വിഷയങ്ങളും സാധ്യതകളും പ്രശ്നങ്ങളും പ്രതിവിധികളും ചർച്ച ചെയ്ത്