അതിദാരിദ്ര്യ വിമുക്ത കേരളം: ചരിത്രപരമായ പ്രഖ്യാപനം നിയമസഭയില്‍; പ്രതിപക്ഷം ബഹിഷ്‌കരച്ചു
കേരളത്തിൻ്റെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ അതി ദരിദ്രരില്ലാത്ത കേരളം പിറന്നു. കേരളപ്പിറവി ദിനത്തില്‍ ഈ സുപ്രധാന പ്രഖ്യാപനത്തിനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നു. സഹകരിക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ അറിയിച്ചു. ശബരിമല സ്വര്‍ണത്തട്ടിപ്പില്‍ സമരത്തില്‍ ആയതിനാലും അതിദരിദ്രമുക്ത പ്രഖ്യാപനം തട്ടിപ്പ് ആയതിനാലും സഭ ബഹിഷ്‌കരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്നു മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന് കേരളത്തിൻ്റെ ഈ സുപ്രധാന നേട്ടം സഹിക്കാന്‍
മലയാളികൾക്ക് കേരളപ്പിറവി ആശംസ നേർന്ന് പ്രധാനമന്ത്രി
കേരളപ്പിറവി ദിനത്തിൽ കേരളത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഭൂപ്രകൃതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊർജസ്വലമായ സാംസ്കാരിക പ്രൗഢി പ്രതിഫലിപ്പിക്കുന്ന കേരളത്തിന് മെച്ചപ്പെട്ട ആരോഗ്യവും വിജയവും കൈവരട്ടെയെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ആശംസിച്ചു. ‘കേരളപ്പിറവി ദിനത്തിൽ ഏവർക്കും ഊഷ്മളമായ ആശംസകൾ! ആഗോളതലത്തിൽ വൈവിധ്യമാർന്ന മേഖലകളിൽ മികവ് പുലർത്തുന്നവരും, സർഗാത്മകതക്കും നൂതനാശയങ്ങൾക്കും പേരുകേട്ടവരുമായ ജനതയുൾക്കൊള്ളുന്ന സംസ്ഥാനമാണിത്. ഈ സംസ്ഥാനത്തിൻ്റെ മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകവും
ആശമാരുടെ രാപ്പകൽ സമരം ഇന്ന് അവസാനിക്കും
ആശാവർക്കർമാർ 266 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന രാപ്പകൽ സമരത്തിന് ഇന്ന് തിരശീല വീഴും. ഈ വർഷം ഫെബ്രുവരി 10 നാണ് വിവിധ ആവശ്യങ്ങളുമായി ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ഓപ്പകൽ സമരം ആരംഭിച്ചത്.സമര പ്രഖ്യാപന റാലിയോടെയാണ് രാപ്പകൽ സമരം അവസാനിപ്പിക്കുന്നത്. സമരം ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. സമരത്തിൻ്റെ ഒന്നാം വാർഷിക ദിനമായ ഫെബ്രുവരി 10 ന് സെക്രട്ടേറിയറ്റിലേക്ക് മാറാലിയും സംഘടിപ്പിക്കും. വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ, 21000
വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ച സംഭവം; 7 കുട്ടികളെ ജുവനൈൽ ഹോമിലേയ്ക്ക് മാറ്റി
ഒമലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ 7 കുട്ടികളെ പൊലീസ് ജുവനൈൽ ഹോമിലേയ്ക്ക് മാറ്റി. സിഡബ്ല്യുസി ഉത്തരവ് പ്രകാരം ആണ് നടപടി എടുത്തത്. വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹർഷിദിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർഥി കോട്ടക്കലിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കുവെച്ചതിലെ തർക്കമാണ് മർദ്ദനത്തിനു കാരണം. വ്യാഴാഴ്ച്ചയാണ് ഹർഷദിനു മർദ്ദനമേറ്റത്. മർദ്ദിച്ചതും ഒമ്പതാം
ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
അടുത്തയാഴ്ച മുതൽ ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ സാധ്യത. ആഴ്ചയിൽ ഒരു ദിവസം (ബുധനാഴ്ച) ഒഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും. രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ,
ചെട്ടികുളങ്ങര അമ്മയ്ക്ക് കുത്തിയോട്ടച്ചുവടും പാട്ടും; നവംബർ 23ന് ബാംഗ്ലൂരിൽ
SNDP യോഗം ബാംഗ്ലൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടം ബാംഗ്ലൂരിൽ അരങ്ങേറുന്നു. ചെട്ടികുളങ്ങര ശ്രീദേവി കുത്തിയോട്ട സമിതിയിലെ അമ്പതോളം കലാകാരന്മാർ അണിനിരക്കുന്ന കുത്തിയോട്ടച്ചുവടും പാട്ടും പരിപാടി തമ്മനഹള്ളി ശ്രീനാരായണ നഗറിൽ ഓഷൻസ് എലിമെന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് 2025 നവംബർ 23നു വൈകിട്ട് 5 മുതൽ 9 വരെ നടക്കുന്നു. അന്നേ അന്നദാനവും ഉണ്ടായിരിക്കും. കേരളത്തിലെ ആലപ്പുഴയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ എക്സിക്യൂട്ടിവ് ഓഫീസർ സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്‌തു
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ എക്സിക്യൂട്ടിവ് ഓഫീസർ സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്‌തു. ഇന്നലെ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി എസ്‌പി ശശിധരൻ്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്‌തിരുന്നു. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ പോറ്റിക്ക് കൈമാറുമ്പോൾ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാർ. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാർ പോറ്റിയെ സ്പോൺസർ ആക്കാമെന്ന ശിപാർശ ബോർഡിന് നൽകിയത്. സ്വർണം പൊതിഞ്ഞത് എന്ന് അറിഞ്ഞിട്ടും
നെലമംഗല കേരള സമാജം നോർക്ക കെയർ ഇൻഷുറൻസിനായി ശേഖരിച്ച അപേക്ഷകൾ കൈമാറി
നെലമംഗല കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ നോർക്ക കെയർ ഇൻഷുറൻസിനായി ശേഖരിച്ച അപേക്ഷകൾ കൈമാറി. സമാജം നിർവാഹകസമിതി അംഗം എ.വി.ഗോപാൽ നോർക്ക ഡിവലപ്‌മെന്റ് ഓഫീസർ റീസാ രഞ്ജിത്തിനാണ് അപേക്ഷകൾ കൈമാറിയത്. 60-ൽപ്പരം അപേക്ഷയാണ് സമാജം ശേഖരിച്ചതെന്ന് പ്രസിഡണ്ട് ശശി വേലപ്പൻ, സെക്രട്ടറി മിനി നന്ദകുമാർ എന്നിവർ അറിയിച്ചു.
വാഹനാപകടം റിപ്പോർട്ടു ചെയ്യാൻ മൊബൈൽ ആപ്പ്
മൊബൈൽ ആപ്ലിക്കേഷൻ വഴി ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ടുചെയ്യാനുള്ള സൗകര്യമൊരുക്കി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. വാഹനങ്ങൾക്കുമാത്രം നാശമുണ്ടാകുന്ന ചെറിയ അപകടങ്ങൾക്കുള്ള റിപ്പോർട്ടാണ് ഇനിമുതൽ ആപ്പിലൂടെ ലഭ്യമാകുക. ട്രാഫിക് പോലീസിൻ്റെ പിഴയടയ്ക്കുന്നതിനടക്കം സൗകര്യമുള്ള ആസ്ട്രാം(ASTram) ആപ്പിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. ഒരു വാഹനാപകടം നടന്നാൽ ആസ്ട്രാം ആപ്പിൽ ആക്‌സിഡൻ്റ് എന്ന വിൻഡോയിലൂടെ വാഹന നമ്പരും മറ്റു വിവരങ്ങളും അപകടത്തിൻ്റെ ഫോട്ടോയും നൽകാം. അടുത്തനിമിഷം പോലീസ് സ്റ്റേഷനിൽനിന്നുള്ള ഇ-റിപ്പോർട്ട് ലഭിക്കും. ഇത് ഇൻഷുറൻസ് ആവശ്യങ്ങൾക്കും
കർണാടക സർക്കാരിൻ്റെ ജാതിസർവേ: വീട്ടിലെത്തിയുള്ള വിവരശേഖരണം അവസാനിച്ചു
കർണാടക സർക്കാർ നടത്തുന്ന ജാതി സർവേയ്ക്കായി വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്ന നടപടി അവസാനിച്ചു. പക്ഷെ ഈ മാസം 10 വരെ ഓൺലൈൻ വഴി വിവരങ്ങൾ കൈമാറാം. ബെംഗളൂരു ഒഴികെയുള്ള ഇടങ്ങളിൽ സർവേ പൂർണമായിരുന്നുവെന്നാണ് അധികൃതരുടെ അവകാശവാദം. ബെംഗളൂരുവിൽ താമസിക്കുന്ന 50 ശതമാനത്തിൽ താഴെ മാത്രമാണ് വിവരങ്ങൾ കൈമാറിയത്. ബാംഗ്ളൂരിൽ 44.19 ലക്ഷം കുടുംബങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കേണ്ട സ്ഥാനത്തു 19.25 ലക്ഷം കുടുംബങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിക്കാൻ പറ്റിയത്.