നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നോട്ടീസ്
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും സോണിയാ ഗാന്ധിക്കും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നോട്ടീസ്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. മേയ് 8 ന് കേസ് വീണ്ടും പരിഗണിക്കും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഏപ്രില്‍ 15 ന് സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരേ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിൻ്റെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അതിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് ദുര്‍വിനിയോഗം
പ്രധാനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാർ
പ്രധാനമന്ത്രിയുടെ പ്രസംഗം തർജമ ചെയ്തതിലെ പിഴവിൽ വിശദീകരണവുമായി പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ. തനിക്ക് പ്രധാനമന്ത്രി പറഞ്ഞത് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ജയകുമാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രസംഗത്തിൻ്റെ കോപ്പി ലഭിച്ചിരുന്നു. പ്രസംഗത്തിനിടയിൽ കൂട്ടിച്ചേരലുകൾ ഉണ്ടാകുമെന്നും ഓഫീസിൽ നിന്നും അറിയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ക്ഷമാപണം നടത്തി തിരുത്താൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങി. താനൊരു ബിജെപി പ്രവർത്തകനും മോദിയുടെ കടുത്ത ആരാധകനുമാണ്. പരിഭാഷകനായി
കൊച്ചി കോർപറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെ സസ്പെൻഡ് ചെയ്തു
ബുധനാഴ്‌ച കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ എ. സ്വപ്‌നയെ സസ്പെൻഡ് ചെയ്തു. ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയാ ഇവർ. ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ ഇവർ 25,000 രൂപയായിരുന്നു ആവശ്യപ്പെട്ടത്. വിലപേശലിനൊടുവിൽ 15000 രൂപയിലെത്തുകയായിരുന്നു. കെട്ടിട നിർമാണ പെർമിറ്റിനായി ബുധനാഴ്ച വൈകീട്ട് വൈറ്റില പൊന്നുരുന്നിയിൽ വെച്ച് പണം വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. കൊച്ചി മേയർ ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് നിർദേശം നൽകി. അതിൻ്റെ
വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ
വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. വിഴിഞ്ഞം പദ്ധതിയുടെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഐഎം. ഈ പദ്ധതി യാഥാർഥ്യമാക്കിയ യുഡിഎഫ് സർക്കാരിൻ്റെ പ്രതിനിധിയായ പ്രതിപക്ഷനേതാവിനെ ഇങ്ങനെയാണോ പരിപാടിയിൽ പങ്കെടുക്കാൻ വിളിക്കേണ്ടത്. തങ്ങളുടെ സർക്കാർ ഭരിച്ചിരുന്ന കാലത്തും പ്രധാനമന്ത്രി പങ്കെടുത്തിരുന്ന ഒരുപാട് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന് പൂർണമായും വിയോജിപ്പാണ് ഉള്ളത് എം എം ഹസൻ വിമർശിച്ചു. കെ
മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ 3 വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ
മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ 3 വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങൾ പറഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. എറണാകുളത്ത് ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലായിരുന്നു തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹഉടമയാണ് ശ്രീശാന്ത്. വിവാദമായ
ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഇന്നു മാത്രം ഗസയില്‍ കൊല്ലപ്പെട്ടത് 20 പേര്‍
ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഗസയില്‍ ഇന്ന് മാത്രം കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെട്ടു. ബുറൈജില്‍ നടന്ന ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 8 പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. 30 ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുമായി പോയ ഗസ ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലിലേക്ക് ഇസ്രായേല്‍ ബോംബാക്രമണം നടത്തി. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഇസ്രായേലിൻ്റെ ഉപരോധം കാരണം പട്ടിണി രുക്ഷമായി കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരിക്കാന്‍ സാധ്യതയുണ്ടെന്നും ഗസയിലെ മാനുഷിക കോര്‍ഡിനേറ്റര്‍
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമികള്‍ നവീകരിക്കുന്നു; ഇടുക്കിയില്‍ പുതിയ ക്രിക്കറ്റ് അക്കാദമിയുമായി കെ.സി.എ;
ക്രിക്കറ്റിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമികള്‍ നവീകരിക്കുന്നു. എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. പുതിയ സ്റ്റേറ്റ് ബോയിസ് അക്കാദമി ഇടുക്കിയില്‍ ആരംഭിക്കാനും തീരുമാനമായി. മെയ് മാസം ഈ അക്കാദമിയിലേയ്ക്കുള്ള ജില്ലാതല സെലക്ഷന്‍ ആരംഭിക്കും. എഴുപത്തി അഞ്ചാം വര്‍ഷം ആഘോഷിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ വിവിധ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ കൊല്ലം
മംഗളൂർ ആൾക്കൂട്ടകൊലപാതകം; സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
മംഗളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ, സംഭവത്തിന് ശേഷം ഒളിവിൽ പോയ കെ.അനിൽ എന്നയാളെ ഗോകക്കിൽ നിന്നാണ് പിടികൂടിയത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.സംഭവ സ്ഥലത്തുണ്ടായിരുന്ന 15 ഓളം വ്യക്തികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. മലപ്പുറം വേങ്ങരയിൽ നിന്ന്
പാക്കിസ്ഥാനു വേണ്ടി പണം വാങ്ങി ചാരപ്രവൃത്തി; രാജസ്ഥാൻ സ്വദേശി ഇൻ്റലിജൻസിൻ്റെ പിടിയിൽ
പാക്കിസ്ഥഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്‌റ്റിൽ. ജയ്‌സൽമേർ സ്വദേശി പത്താൻ ഖാനാണു ഇൻ്റലിജൻസിൻ്റെ പിടിയിലായത്. ഇയാൾ 2013 മുതൽ അതിർത്തിയിലെ വിവരങ്ങൾ ഐഎസ്ഐയ്ക്ക് (പാക്കിസ്ഥാൻ ഇൻ്റർ സർവീസസ് ഇൻ്റലിജൻസ്) കൈമാറി വരികയായിരുന്നു. 2013 ൽ പത്താൻ ഖാൻ പാക്കിസ്‌ഥാൻ സന്ദർശിച്ച് ഇൻ്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്‌ഥരുമായി സംസാരിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുശേഷവും പലതവണ പാക്കിസ്ഥാനിലേക്ക് പോയി. വലിയതോതിൽ പണം വാങ്ങിയാണു ചാരപ്രവൃത്തി നടത്തിയിരുന്നതെന്നും കണ്ടെത്തി. 1923 ലെ ഔദ്യോഗിക
ബെംഗളൂരുവിൽ കനത്ത മഴ; ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു
ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ വാഹനത്തിന് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു. ഇട്ടമാട് സ്വദേശിയായ മഹേഷ് ആണ് മരിച്ചത്. മെയ് 6 വരെ നഗരത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കത്രിഗുപ്പെ മെയിൻ റോഡിലെ ബസ് സ്റ്റോപ്പിന് സമീപം കനത്ത മഴയിൽ നിന്ന് രക്ഷപ്പെടാൻ രാത്രി 7:30 ഓടെ ഓട്ടോ പാർക്ക് ചെയ്തപ്പോഴാണ് അപകടം. വാഹനം നിർത്തിയപ്പോഴേക്ക് മരം കടപുഴകി ഓട്ടോയുടെ മുകളിലേക്ക്