കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം; കഴകക്കാരന്‍ ബാലു രാജി വെച്ചു
തൃശൂര്‍ ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ഓഫീസിലെ കഴകക്കാരൻ ബാലു രാജിവച്ചു. ഇന്ന് പുലര്‍ച്ചെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജി എന്ന് മാത്രമാണ് കത്തിലുള്ളത്. തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. ബാലുവിന് നിയമനം ലഭിച്ചത് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴിയാണ്. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ക്ഷേത്രത്തിലെ ആറ്
കെഎംഎംഎല്ലിൽ തൊഴിൽ വാഗ്ദാനം; 25 ലക്ഷം രൂപ തട്ടിയെടുത്ത മുസ്ലിം ലീഗ് നേതാവ് റിമാൻഡിൽ
കെഎംഎംഎല്ലില്‍ തൊഴിൽ വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ലീഗ് നേതാവ് കീഴടങ്ങി. മുന്‍ ദേശീയ കൗണ്‍സില്‍ അംഗം ശൂരനാട് കുമരഞ്ചിറ പ്ലാവിലവീട്ടില്‍ അബ്ദുല്‍ വഹാബ് (65) ആണ് ചവറ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്. പന്മന വടക്കുംതല മുല്ലമംഗലത്തുവീട്ടില്‍ താജുദീൻ്റെ മകന് ജോലി വാഗ്ദാനം
ആശമാരുടെ ഇൻസെൻ്റിവ് കൂട്ടുന്ന കാര്യം പരിഗണിക്കും: ഉറപ്പുനൽകി ജെ പി നദ്ദ, വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിയുടെ പാർലമെൻ്റ് മന്ദിരത്തിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. ആശാപ്രവർത്തകരുടെ ഇൻസെൻ്റിവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി വീണാ ജോർജ് അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ വിവിധ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നൽകിയതായും വിവരമുണ്ട്. ഇത് കൂടാതെ ആശാവർക്കർമാരുടെ സമരവും കൂടിക്കാഴ്ചയും
ഊട്ടിയിലേക്കുള്ള ഇ-പാസ് നിയന്ത്രണം; നീലഗിരിയിൽ ബുധനാഴ്ച രാവിലെ മുതൽ 24 മണിക്കൂർ ഹർത്താൽ
നീലഗിരി ജില്ലയിൽ പ്ലാസ്റ്റിക് പരിശോധനയുടെ പേരിൽ കടകളിൽ കയറി അധിക്യതർ നടത്തുന്ന പരിശോധന നിർത്തലാക്കുക, ഇ-പാസ് ഏർപ്പെടുത്തിയത് പിൻവലിക്കുക തുടങ്ങി 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ 2 ബുധനാഴ്ച 24 മണിക്കൂർ ഹർത്താൽ നടത്തുമെന്ന് നീലഗിരി ജില്ല വ്യാപാരി സംഘം അറിയിച്ചു. ബുധനാഴ്‌ച രാവിലെ ആറുമണി മുതൽ തുടങ്ങി വ്യാഴാഴ്‌ച രാവിലെ ആറ് വരെയാണ് കടയടപ്പും പണിമുടക്കും നടത്തുന്നത്. റിസോട്ട്, ലോഡ്‌ജ്, ഹോട്ടൽ, ബേക്കറി, മറ്റ് റെസ്റ്റാറന്റുകൾ, ടാക്‌സി
ഗുജറാത്തിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 13 മരണം
ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ മരച്ചു. ദീസ പട്ടണത്തിനടുത്തുള്ള യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിൻ്റെ ചില ഭാഗങ്ങൾ തകർന്നു വീണു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഭവത്തിൽ 7 തൊഴിലാളികൾ മരിച്ചു, കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ബനസ്‌കന്ത പൊലീസ് സൂപ്രണ്ട് അക്ഷയ്രാജ് മക്വാന പറഞ്ഞു.
കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മരണം
കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ് മരിച്ചത്. കൊണ്ടോട്ടി രജിസ്ട്രേഷൻ കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് വണ്ടി നമ്പർ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് അറിയിച്ചു. ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ
കൽപറ്റയിൽ പെണ്‍കുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്തു; യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കൽപറ്റയിൽ പെണ്‍കുട്ടിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് തൂങ്ങി മരിച്ചത്. സ്റ്റേഷനിലെ ശുചിമുറിയില്‍ ഷര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസം മുന്‍പ് മുട്ടില്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന ഗോകുലിനേയും കണ്ടെത്തി.തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്ത്
കടൽത്തീര ഖനനം; ടെൻഡറുകൾ റദ്ധാക്കണമെന്ന് ആവിശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കടൽത്തീര ഖനനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗുജറാത്ത്, കേരളം, ആൻഡമാൻ നിക്കോബാർ തുടങ്ങിയ സംസ്ഥാങ്ങളിലെ തീരദേശത്ത് ഖനനം നടത്താനുള്ള ടെൻഡറുകൾ റദ്ദ് ചെയ്യണമെന്നാവിശ്യപെട്ടാണ് കത്ത് അയച്ചത്. കടൽഖനനത്തിൻ്റെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു. ‘ഏതൊരു പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പും കൂടിയാലോചനകൾ നല്ലതാണ്.
ഇന്നും സ്വർണ്ണവിലയിൽ വൻ വർധന
സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും വൻതോതിൽ ഉയർന്നു. പവന് 680 രൂപയുടെ വർധനയാണ് ഉണ്ടായത്. 68,080 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസവും സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ഗ്രാമിന് 85 രൂപ ഉയർന്ന് 8510 ആയാണ് സ്വർണ്ണവില വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവില റെക്കോഡിലാണ്. സ്വർണ്ണവില തിങ്കളാഴ്‌ച ഔൺസിന് 3100 ഡോളറായി ഉയർന്നു. സ്പോട്ട് ഗോൾഡിൻ്റെ വില ഒരു ശതമാനം ഉയർന്ന് 3,116.94 ഡോളറായി. യു.എസിൽ സ്വർണത്തിൻ്റെ ഭാവി വിലകളും ഉയരുകയാണ്. 3,150.30
ഇലന്തൂർ നരബലി കേസ്; വിടുതൽ ഹർജിയിൽ കോടതി വിധി ഇന്ന്
കൊച്ചി ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നിവരുടെ ഹർജികളിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഹർജി തളിയാൽ പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തും. തങ്ങൾക്കെതിരെ കേസിൽ തെളിവില്ലെന്നും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ആണെന്നാണ് പ്രതികളുടെ വാദം. എന്നാൽ, പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ഉണ്ടെന്ന്