യുഎസ്എഡിൻ്റെ ഫണ്ട് ഭൂരിഭാഗവും വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡണ്ട് ട്രംപിൻ്റെ തീരുമാനം; കുഞ്ഞുങ്ങളടക്കം ഒന്നരക്കോടി ജനങ്ങളെ കൊല്ലും; മുന്നറിയിപ്പുമായി ലാൻസെറ്റ് പഠനം
മാനുഷിക സഹായം വിദേശ രാജ്യങ്ങളിൽ എത്തിക്കുന്ന ഏജൻസിയായ യുഎസ്എഡിൻ്റെ (USAID) ഫണ്ട് ഭൂരിഭാഗവും വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡണ്ട് ട്രംപിൻ്റെ തീരുമാനം ലോകത്തെ രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനം. ലോകമെമ്പാടുമായി 2030 ആകുമ്പോഴേക്കും 14 ദശലക്ഷത്തിലധികം മരണങ്ങൾക്ക് യുഎസ് പ്രസിഡണ്ടിൻ്റെ തീരുമാനം കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടി. ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ 2025 ജൂലൈ 1ന് പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം പറയുന്നത്. യുഎസ്എയ്ഡ് നിർത്തലാക്കുന്നതു മൂലം പലതരം കെടുതികളിൽപെട്ട് മരണമടയുന്ന ആളുകളിൽ മൂന്നിലൊന്ന് പേരും
യു എസിൻ്റെ നിർബന്ധത്തിന് വഴങ്ങി ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചില്ല; ഇന്ത്യ-പാക് വെടിനിർത്തൽ സംബന്ധിച്ച ട്രംപിൻ്റെ വാദം തള്ളി എസ്. ജയശങ്കർ
ഇന്ത്യാ-പാക് സംഘര്‍ഷവും ഓപ്പറേഷന്‍ സിന്ദൂറും നടക്കേവ താൻ ഇടപെട്ടിട്ടാണ് ആണവശക്തികൾ തമ്മിലുള്ള യുദ്ധം തീർത്തതെന്ന യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ വാദം ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യു എസിൻ്റെ നിർബന്ധത്തിന് വഴങ്ങി ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസുമായി നടത്തിയ സംഭാഷണത്തിൽ വെടിനിർത്തലിന് സമ്മതിച്ചില്ലെന്നും പാകിസ്താൻ ആക്രമണത്തിന് ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്നും ന്യൂസ് വീക്കിന്
ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ നടി മിനു മുനീർ അറസ്റ്റിൽ
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടി മിനു മുനീറിനെ അറസ്റ്റ് ചെയ്‍തത്. നടിയെ ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ് ചെയ്‍തത്. ബാലചന്ദ്ര മേനോനെതിരെ നടി ആരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോനില്‍ നിന്ന് ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം. ബാലചന്ദ്ര മേനോനെതിരെ ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. നടൻമാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും നടി
നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ
നാളെ മുതല്‍ വീണ്ടും സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത. വടക്കന്‍ കേരളത്തിലാണ് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച
പുതിയ പോലീസ് മേധാവി സ്ഥാനമേൽക്കുന്ന ദിവസം പോലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ
റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവിയായി സ്ഥാനമേൽക്കുന്ന ദിവസം പോലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. മുൻ തപാലീസുക്കാരനെന്ന് അവകാശപ്പെട്ട് എത്തിയയാൾ താൻ 30 വർഷമായി കാക്കിയിട്ടതിൻ്റെ പേരിൽ അനുഭവിക്കുന്ന ദുരിതത്തിന് പുതിയ പോലീസ്മേധാവി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വാർത്താസമ്മേളനത്തിൽ എത്തുകയായിരുന്നു. മുൻ പോലീസുകാരനായ ബഷീർ എന്ന കണ്ണൂർ സ്വദേശിയായിരുന്നു വാർത്താസമ്മേളനത്തിൽ ബഹളവുമായി എത്തിയത്. പരിശോധിച്ച് ഇതിന് മറുപടി നൽകാമെന്നാണ് പോലീസ്മേധാവി നൽകിയ മറുപടി. ഇദ്ദേഹത്തെ ഹാളിലുണ്ടായിരുന്ന മറ്റ് പോലീസുകാർ
റാവാഡ എ.ചന്ദ്രശേഖർ പൊലീസ് മേധാവിയായി സ്ഥാനമേറ്റു; കണ്ണൂരിൽ മുഖ്യമന്ത്രിക്കൊപ്പം ആദ്യപരിപാടി
റാവാഡ എ.ചന്ദ്രശേഖർ സംസ്‌ഥാനത്തിൻ്റെ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. എഡിജിപി എച്ച്.വെങ്കിടേഷ് പൊലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി. പൊലീസുകാരുടെ സ്‌മൃതി മണ്ഡപത്തിൽ സ്‌ഥാനമേറ്റെടുത്തശേഷം അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. സേനയുടെ അഭിവാദ്യം സ്വീകരിച്ചു. കണ്ണൂരിൽ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊലീസ് മേഖലാതല യോഗത്തിൽ റാവാഡ പങ്കെടുക്കും. ഇന്നലെ പൊലീസ് മേധാവി സ്‌ഥാനത്തു നിന്ന് ഡിജിപി എസ്.ദർവേഷ് സാഹിബ് പടിയിറങ്ങി. റാവാഡ കേന്ദ്ര ഡപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷൽ ഡയറക്ടറായിരുന്നു. ആന്ധ്ര സ്വദേശിയായ
കോട്ടയത്ത് വാഹനാപകടത്തിൽ 2 പേർ മരിച്ചു; 4 പേർക്ക് പരിക്ക്
കോട്ടയത്ത് വാഹനാപകടത്തിൽ 2 പേർ മരിച്ചു. കോട്ടയം കോടിമത പാലത്തിന് സമീപത്താണ് അപകടം നടന്നത്. ബൊലേറോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രി 12 ഓടെയായിരുന്നു സംഭവം. ബലേറോയിൽ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ അർജുൻ (19), ജെയ്മോൻ (43) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവഗുരുതരമാണ്. പിക്കപ്പ് വാനിലുണ്ടായിരുന്ന 2 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവഗുരുതരം
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് മെഡിക്കല്‍ സംഘത്തിൻ്റെ വിലയിരുത്തല്‍. വൃക്കകളുടെ പ്രവര്‍ത്തനവും രക്തസമ്മര്‍ദവും സാധാരണ നിലയിലല്ല. ഡയാലിസിസ് വിദഗ്ധസംഘത്തിൻ്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് പുനരാരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ പറയുന്നത് ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ്.