കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്
കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. ഒൻ്റാരിയോയിൽ ലിബറൽ പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ മാർക്ക് കാർണി ഔദ്യോഗികമായി വിജയിച്ചും. 64 ശതമാനം വോട്ടാണ് ഒൻ്റാരിയോയിൽ മാർക്ക് കാർണി നേടിയത്. കാനഡയെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായാണ് തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് മാർക്ക് കാർണി പ്രതികരിച്ചത്. അത് ഒരിക്കലും വിജയിക്കില്ലെന്നും മാർക്ക് കാർണി വിശദമാക്കി. കാനഡയെ ശക്തമാക്കാൻ ആരാണ് തയ്യാറായിട്ടുള്ളതെന്നാണ് തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനത്തിന് പിന്നാലെ മാർക്ക്
പാകിസ്ഥാൻ ഒരു തെമ്മാടി രാജ്യം, ആഗോള ഭീകരത പ്രചരിപ്പിക്കുകയും യുഎൻ വേദി ദുരുപയോഗവും ചെയ്യുന്നു: യോജന പട്ടേൽ
ഭീകരതയ്‌ക്കെതിരായി ഐക്യരാഷ്‌ട്രസഭയിൽ നടന്ന യോഗത്തിൽ പാകിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജന പട്ടേൽ ആണ് അയൽരാജ്യത്തെ കണക്കറ്റ് പ്രഹരിച്ചത്. ഒരു തെമ്മാടി രാഷ്‌ട്രത്തോട് പാകിസ്ഥാനെ താരതമ്യം ചെയ്ത അവർ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനും പ്രചാരണത്തിൽ ഏർപ്പെടാനും പാകിസ്ഥാൻ ഈ വേദി ദുരുപയോഗം ചെയ്യുന്നുവെന്നും പറഞ്ഞു. ഈ വേദി ഒരു പ്രത്യേക പ്രതിനിധി സംഘം ദുരുപയോഗം ചെയ്യുന്നുവെന്നും പറഞ്ഞു. 2022-ൽ നടന്ന ആദ്യത്തെ
കാനഡയിൽ കാണാതായ ഇന്ത്യൻ വംശജയായ പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കാനഡയിൽ കാണാതായ ഇന്ത്യൻ വംശജയായ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ദേര ബാസി സ്വദേശിനിയായ വൻഷികയാണ് ഒട്ടാവയിൽ മരിച്ചത്. മരണകാരണം വ്യക്തമല്ല. എഎപി എംഎൽഎ കുൽജിത് സിംഗ് രൺധാവയുടെ അടുത്ത അനുയായിയായ ദേവീന്ദർ സിംഗിൻ്റെ മകളാണ് വൻഷിക. ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായി രണ്ടര വർഷം മുൻപാണ് വൻഷിക കാനഡയിലേക്ക് പോയത്. ഏപ്രിൽ 25 ന് വൻഷികയെ കാണാതായതായി ഒട്ടാവയിലെ ഹിന്ദി സമൂഹം ഒട്ടാവ പോലീസ് സർവീസിന്
സാന്ദ്ര തോമസിൻ്റെ പരാതി; നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതിയാക്കി കുറ്റപത്രം
സാന്ദ്ര തോമസ് നൽകിയ അധിക്ഷേപ പരാതി കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളായ, പ്രസിഡൻ്റ് ശ്രീ ആന്റോ ജോസഫ് ഒന്നാം പ്രതിയായും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ll മുൻപാകെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
ഏഴുദിവസത്തിന് ശേഷം സ്വർണ്ണ വില വർദ്ധിച്ചു
ഒരാഴ്ചയായി താഴോട്ടുപോയ സ്വർണ്ണവില തിരിച്ചുകയറുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,980 രുപയും പവന് 71840 രൂപയുമായാണ് ഉയർന്നത്. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു. ഏപ്രിൽ 22നായിരുന്നു സ്വർണ്ണത്തിന് ചരിത്രത്തിലെ ഏറ്റവുമുയർന്ന വില. അന്ന് 74,320 രൂപയിലേക്കാണ് രൂപയിലേക്കാണ് സ്വർണ്ണം കുതിച്ചത്. തുടർന്നുള്ള 2 ദിവസം വിലയിടിഞ്ഞു. പിന്നീട്
നിറത്തിൻ്റെ പേരിൽ തന്നെ അധിക്ഷേപിച്ചത് ഉന്നതന്‍; ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ല: ശാരദ മുരളീധരൻ
തനിക്ക് നിറത്തിൻ്റെ പേരിൽ അധിക്ഷേപം നേരിടേണ്ടി വന്നത് ഉന്നതനായ ഒരാളിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പല തവണ അദ്ദേഹവുമായി പിന്നീട് ഇടപെട്ടെങ്കിലും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ശാരദ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആ ഉന്നതൻ രാഷ്ട്രീയക്കാരനാണോ എന്ന ചോദ്യത്തിന് ചീഫ് സെക്രട്ടറി മറുപടി നൽകിയില്ല. സര്‍വീസില്‍ നിന്ന് നാളെ വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികരണം.
അജിത് കുമാറിനും ശേഖർ കപൂറിനും പത്മഭൂഷൺ; ‘ഈ ബഹുമതി എൻ്റെ സിനിമാ ജീവിതത്തിലെ കൂട്ടായ പരിശ്രമങ്ങളുടെ അംഗീകാരം’: അജിത് കുമാർ
തമിഴ് നടൻ അജിത് കുമാർ, തെലുഗു നടൻ നന്ദമൂരി ബാലകൃഷ്‌ണ, ബോളിവുഡ് ഗായകൻ അരിജിത് സിങ്, സംവിധായകൻ ശേഖർ കപൂർ എന്നിവർ ഉൾപ്പെടെ 139 പേർക്ക് പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മ ശ്രീ പുരസ്കാരങ്ങൾ ലഭിച്ചു. മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ താരം ഐ. എം വിജയന് പത്മശ്രീയും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ് പത്മ പുരസ്കാരം. സാധാരണയായി എല്ലാ വർഷവും ഇന്ത്യൻ രാഷ്ട്രപതി സമ്മാനിക്കുന്ന
തൃശൂരില്‍ നിന്നും പാലക്കാട് നിന്നും കാണാതായ 3 പെണ്‍കുട്ടികളെയും കോയമ്പത്തൂരില്‍ കണ്ടെത്തി
തൃശൂരില്‍ നിന്നും പാലക്കാട് നിന്നും കാണാതായ കൂട്ടുകാരികളായ 3 വിദ്യാര്‍ഥിനികളെയും കണ്ടെത്തി. ഇവരെ കണ്ടെത്തിയത് കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ്. 3 പേരും സുരക്ഷിതരാണെന്ന് പോലിസ് അറിയിച്ചു. ഇന്നലെ രാവിലെ മുതലാണ് 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കാണാതായത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടികള്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കാണാതായതായി മനസ്സിലായത്. ബന്ധുക്കള്‍ ഷൊര്‍ണൂര്‍ പോലിസിലും ചെറുതുരുത്തി പോലിസിലും പരാതി നല്‍കിയിരുന്നു.
മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു
മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി ഫാരിസിന്റെ മകൾ സിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു മാസം മുൻപായിരുന്നു കുട്ടിക്ക് കടിയേറ്റത്. തെരുവ് നായയുടെ ആക്രമണത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് ആക്രമണത്തിനിരയായത്. അന്നേ
35 പന്തുകളിൽ സെഞ്ചുറി; ചരിത്ര നേട്ടവുമായി വൈഭവ് സൂര്യ വൻശി
ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയുമായിരാജസ്ഥാൻ്റെ വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി. വൈഭവ് തന്നെ വൈഭം തെളിയിച്ചത് 35 പന്തിൽ സെഞ്ചുറി അടിച്ചാണ്. റാഷിദ് ഖാൻ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ തുടങ്ങിയ വമ്പൻമാരെ അടിച്ച് തകർത്താണ് വൈഭവ് തൻ്റെ കന്നി ഐപിഎൽ സെഞ്ചുറി നേടിയത്. ഒടുവിൽ പ്രസിദ്ധിൻ്റെ പന്തിൽ പുറത്താകുമ്പോൾ 38 പന്തിൽ 101 റൺസാണ് വൈഭവ് പേരിലാക്കിയത്. പതിനൊന്ന് സിക്‌സും ഏഴ് ഫോറും വൈഭവിൻ്റെ ബാറ്റിൽ നിന്ന് പിറന്നു. ഇന്ത്യൻ