ഹൈക്കോടതി മാസത്തിൽ രണ്ട് ശനിയാഴ്ചകളിൽ പ്രവർത്തിക്കണമെന്ന ശുപാർശയ്ക്കെതിരെ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ. പകരം എല്ലാ പ്രവൃത്തിദിവസങ്ങളിലും സമയം 30 മിനിറ്റ് വീതം കൂട്ടാമെന്ന് അസോസിയേഷൻ നിർദ്ദേശിച്ചു. നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 4:15 വരെ എന്നുള്ളത്, 10 മുതൽ വൈകിട്ട് 4:45 വരെ നീട്ടാമെന്നാണ് അസോസിയേഷൻ മുന്നോട്ടുവെച്ച ബദൽ നിർദേശം.

കോടതിക്ക് ഇത് ശനിയാഴ്ചകളിലെ സിറ്റിംഗിന് തുല്യമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലെ കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനായി മാസത്തിൽ 2 ശനിയാഴ്ചകളിൽ കോടതി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നേരത്തെ അഭിഭാഷക സംഘടനയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ ഈ നീക്കത്തെ എതിർത്തു കൊണ്ട് അസോസിയേഷൻ പ്രമേയം പാസാക്കി.

Related Posts