ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. വിദേശ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നത്. ഇറാൻ – അമേരിക്ക യുദ്ധം നിലവിലെ സ്ഥിതി തുടർന്നാൽ യുദ്ധം രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടേക്കുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ ശ്രമങ്ങളെ ഇസ്രയേൽ സ്വാധീനിച്ചേക്കും. ചർച്ചകൾക്ക് ഇപ്പോൾ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഇസ്രയേലിന്‍റെ നിലപാടാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന് നേരെയും ഗൾഫ് രാജ്യങ്ങൾക്ക് നേരെയും നടന്നത് ശരിയായ കാര്യങ്ങളല്ല. സമാധാന ശ്രമങ്ങൾ തുടരുമെന്നും തുർക്കി അറിയിച്ചു.

Related Posts