2026 ടി20 ലോകകപ്പ് ടൂർണമെന്‍റിൽ പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ‘എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്ന് മലയാളി താരം സഞ്ജു പറഞ്ഞു. ‘ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഞാൻ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതാണിത്. അതിനായി കഠിനാധ്വാനം ചെയ്തു. താന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം താന്‍ ആകെ തകര്‍ന്നുപോയിരുന്നു, തന്‍റെ സ്വപ്നങ്ങളെല്ലാം തരിപ്പണമായിരുന്നു. നിരവധി മുന്‍താരങ്ങള്‍ ബന്ധപ്പെടുകയും അവർ സഹായിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സച്ചിന്‍ സാറുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. തങ്ങൾക്കിടയിൽ ദീർഘമായ സംഭാഷണങ്ങൾ നടക്കുകയും ചെയ്തു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളില്‍ നിന്ന് മാര്‍ഗനിര്‍ദേശം ലഭിക്കുക എന്നതിലപ്പുറം മറ്റെന്താണ് വേണ്ടത്. ഇനിയുള്ള ലക്ഷ്യം വളരെ വലുതാണ്. ഇപ്പോൾ ഈ നിമിഷം ആസ്വദിക്കട്ടെ. ‘സഞ്ജു സാംസൺ വ്യക്തമാക്കി.

Related Posts