നടിയെ ആക്രമിച്ച കേസിൽ നടദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പറഞ്ഞത്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ദിലീപിനെതിരെ ചുമത്തിയ ഗൂഡാലോചന കേസ് വാദി ഭാഗത്തിന് തെളിയിക്കാനായില്ല. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി. കേസിലെ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികളെ ഉടൻ ജയിലിലേക്ക് മാറ്റും.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, ഗൂഡാലോചന, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ദിലീപിനെതിരെയും പ്രോസിക്യൂഷൻ ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്.

Related Posts