ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി. നിരവധിപേർ പൊള്ളലേറ്റ നിലയിൽ വിവിധ ആശുപത്രികളിലാണ്. പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ കേസെടുത്തിരിക്കുകയാണ്. കമ്പനിയുടെ രണ്ട് ഡയറക്‌ടർമാരെയും ഒരു എൻജിനീയറെയും അറസ്റ്റ് ചെയ്യ. 20 വർഷത്തിലേറെ പഴക്കമുള്ള ഫ്ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.

കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാടുകളിൽ നിന്നാണ് ആദ്യം തീ പടർന്നത്തെന്നാണു നിഗമനം എളുപ്പം തീപിടിക്കുന്ന വസ്തു‌ക്കൾ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചത് തീ വേഗം പടരാനിടയാക്കി. എട്ട് ബ്ലോക്കുകളുള്ള കെട്ടിടത്തിൽ 4600 ആളുകളാണ് ഇവിടെ താമസിക്കുന്നത്.

Related Posts