വാണിജ്യ എൽപിജി വിതരണം 70 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ പ്രമുഖ വ്യവസായ മേഖലകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായാണ് വാണിജ്യ എൽപിജി വിതരണം 70 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ആഗോളതലത്തിൽ ഊർജ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യവസായ മേഖലയ്ക്ക് കരുത്തുപകരുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഇന്ധന ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്കരണം, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾക്ക് പുതിയ തീരുമാനത്തിലൂടെ കൂടുതൽ സിലിണ്ടറുകൾ ലഭ്യമാകും.

Related Posts