അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും മത്സരിച്ചത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസിനെ ഉപേക്ഷിച്ചു. കാരണം അവർ സംസ്ഥാനത്തിൽ ശക്തമായ നിലയിലാണ്. ഇപ്പോൾ അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നേരിട്ട് ആക്രമണം അഴിച്ചുവിടുകയാണ്. ആം ആദ്മി പാർട്ടി തങ്ങളുടെ ഇൻഡി മുന്നണി പങ്കാളിയായ രാഹുൽ ഗാന്ധിയെ സത്യസന്ധനല്ലെന്ന് വിശേഷിപ്പിച്ച് പുതിയ പോസ്റ്റർ പുറത്തിറക്കി. ദേശീയ തലസ്ഥാനത്ത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്റർ യുദ്ധം ചൂടുപിടിക്കുകയാണ്.
ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ പുതിയ പോസ്റ്ററിൽ കോൺഗ്രസ് പിൻഗാമിയായ രാഹുൽ ഗാന്ധിയെ അഴിമതിക്കാരനായ നേതാവെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ബിജെപിയെ നേരിടാൻ രൂപീകരിച്ച ഇൻഡി സഖ്യത്തിൽ കോൺഗ്രസും എ.എ.പിയും സഖ്യകക്ഷികളാണ് എന്നത് ശ്രദ്ധേയമാണ്. ഇതിനിടയിലാണ് പോസ്റ്റർ യുദ്ധത്തിൽ രാഹുൽ പെട്ടത്. ആം ആദ്മി പാർട്ടി നേരിട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ ലക്ഷ്യം വയ്‌ക്കുന്നത് ഇതാദ്യമായാണ്. അതേ സമയം കെജ്‌രിവാളിൻ്റെ സത്യസന്ധത എല്ലാ സത്യസന്ധരേയും മറികടക്കും എന്ന ടാഗ്‌ലൈൻ പോസ്റ്ററിൽ ഉണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി ബിജെപി നേതാക്കൾ തുടങ്ങിയവരും ലക്ഷ്യം വയ്‌ക്കുന്നവരുടെ ഫോട്ടോകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.