കേരള സമാജം ബാംഗ്ലൂർ, ഈസ്റ്റ് സോണ്‍ ഓണാഘോഷം ‘ഓണക്കാഴ്ചകൾ’ നാളെ
കേരള സമാജം ബാംഗ്ലൂർ, ഈസ്റ്റ് സോണിൻ്റെ ഓണാഘോഷം ‘ഓണക്കാഴ്ചകൾ’ നാളെ ലിംഗരാജപുരം കാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. പൊതുസമ്മേളനത്തിൽ മന്ത്രിമാരായ കെ ജെ ജോർജ്, കൃഷ്‌ണബൈരഗൗഡ, പി സി മോഹൻ എം പി, ബി എ ബസവരാജ് എംഎൽഎ, മാത്യു കുഴൽനാടൻ എംഎൽഎ, എൽദോസ് പി കുന്നപ്പള്ളി എംഎൽഎ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ചെണ്ടമേളം, പുലിക്കളി, വിഭവസമൃദ്ധമായ ഓണസദ്യ, പൊതുസമ്മേളനം, ഐഡിയ സ്റ്റാർ സിംഗർ
സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും
സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും സഹായി വാസുദേവനെയും ദേവസ്വം ബോര്‍ഡ് വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ദേവസ്വം ആസ്ഥാനത്ത് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവര്‍ക്കും നോട്ടീസ് നൽകിയിരിക്കുന്നത്. 2019ൽ അറ്റകുറ്റപ്പണിക്കായി ശബരിമലയിലെ സ്വർണ്ണപാളി ചെന്നൈയിലേക്ക് കൊണ്ടുപോയിട്ട് വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണം തട്ടിയയെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിലെ ശ്രീകോവിൽ വാതിൽ എന്നുപറഞ്ഞ് കബളിപ്പിച്ചാണ് വിശ്വാസികളിൽ നിന്നും പണം തട്ടിയത്. ദ്വാരപാലക ശിൽപ്പത്തിലെ പീഠം
ഉപാധികൾ അംഗീകരിച്ച് ഹമാസ്; ബന്ദികളെ വിട്ടയക്കും
ഇസ്രയേൽ– ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡണ്ട് മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ബന്ദികളെ പൂർണ്ണമായി കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചു. മധ്യസ്ഥ ചച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡണ്ട് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം മുച്ചൂടും
കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗം “സ്നേഹസംഗമം” നാളെ
കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം വാർഷിക കുടുംബ സംഗമം “സ്നേഹസംഗമം” നാളെ രാവിലെ 10മണി മുതൽ ഇന്ദിരാനഗർ 9th ക്രോസ് റോഡിലുള്ള ശ്രീ രാഘവേന്ദ്ര സ്വാമി മഠം ഹാളിൽ വെച്ച് നടക്കും. കരയോഗ അംഗങ്ങളുടെ കലാപരിപാടികൾ, കിരൺ സുബ്രമണ്യവും സന്ധ്യ കിരൺ നടത്തുന്ന രസിക ആർട്സ് ഫൗണ്ടേഷൻൻ്റെ ശരവണഭവ എന്ന നൃത്താവിഷ്കാരം എന്നിവ അരങ്ങേറും. കരയോഗം പ്രസിഡണ്ട് സനൽ കുമാർ നായരുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കെ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ കർണാടകത്തിൽ
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ കർണാടകത്തിൽ. 2023ൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌തതിൽ 21,889 കേസുകളും കർണാടകത്തിലാണ്. രാജ്യത്ത് ആകെ 86,420 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള തെലങ്കാനയിൽ 18,236 സൈബർ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 3295 കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളം ഏഴാമതാണ്. മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരുവിലാണ്.
ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം
ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയ കർണാടകത്തിലെ ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. നേരത്തേ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിച്ച ഈ പദ്ധതി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. കർണാടക സർക്കാരിൻ്റെ ജനപ്രിയ പദ്ധതികളിലൊന്നാണ് ശക്തി. ആർടിസി ബസുകളിൽ ഇതുവരെ 500 കോടിയിലധികം സൗജന്യ ടിക്കറ്റുകൾ നൽകിയതായാണ് കണക്ക്. 12,660 കോടി രൂപയാണ് സർക്കാർ ഈ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത്. പദ്ധതി സംസ്ഥാനത്തെ സ്ത്രീകളെ
വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതിമാർ മരിച്ചു
ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂർ ഗ്രാമത്തിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതിമാർ മരിച്ചു. കാവ്യ (28), ഭർത്താവ് സുദർശൻ (32) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയായിരുന്നു ഇവരുടെ വീട്ടിൽ ഉഗ്രശബ്‌ദത്തിൽ സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചെന്നാണ് ദമ്പതിമാർ പോലീസിനോട് പറഞ്ഞത്. എന്നാൽ, സംശയാസ്‌പദമായരീതിയിൽ വീട്ടിൽനിന്ന് ചില ലോഹക്കഷണങ്ങൾ കണ്ടെടുത്തിരുന്നു. സംഭവത്തിൽ ആളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദീപാവലിക്ക് വന്ദേഭാരത് സ്ലീപ്പര്‍ സർവീസിന് ഒരുങ്ങുന്നു
വന്ദേഭാരത് സ്ലീപ്പർ ദീപാവലിക്ക് സർവീസിന് ഒരുങ്ങുന്നു. കേരളത്തിന് ആദ്യ ഘട്ടത്തിൽ ട്രെയിനുകളൊന്നും അനുവദിച്ചില്ലെങ്കിലും രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തിന് ഒരു പുതിയ ട്രെയിൻ ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. വന്ദേഭാരത് ചെയർ കാറുകൾ വൻ ഹിറ്റായി ഓടുന്ന കേരളത്തിന് സ്ലീപ്പറും അനുവദിക്കണം എന്ന ആവശ്യം റെയിൽവേയുടെ മുന്നിൽ ഉണ്ട്. കേന്ദ്ര മന്ത്രിക്ക് മുന്നിൽ 3 റൂട്ടുകളാണ് സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം – മംഗളൂരു, കോഴിക്കോട് – ബംഗളൂരു, കോഴിക്കോട്- ചെന്നൈ എന്നീ റൂട്ടുകളിലൊന്ന് പരിഗണിക്കണമെന്നാണ്
വനിതാ ലോകകപ്പ്; ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിൽ ഹസ്തദാനമുണ്ടാകില്ല
കൊളംബോയിൽ അഞ്ചാം തീയതി നടക്കുന്ന വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിൽ താരങ്ങളുടെ ഹസ്തദാനമുണ്ടാകില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല. ഇരുടീമിലേയും താരങ്ങളും മത്സര ശേഷം കൈ കൊടുക്കാൻ നിന്നില്ല. പിന്നാലെയാണ് വനിതാ ലോകകപ്പിലെ സമീപനവും സമാനമായിരിക്കുമെന്നു വ്യക്തമാക്കി ബിസിസിഐ രംഗത്തെത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഈ പോരിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി
കരൂർ ദുരന്തം; അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി
41 പേർ മരിച്ച കരൂർ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. ടിവി കെ അധ്യക്ഷൻ വിജയ് യെ രൂക്ഷഭാഷയിൽ വിമർശിച്ച കോടതി കരൂരിലേത് മനുഷ്യ നിർമ്മിത ദുരന്തമെന്നും വിമർശിച്ചു.അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണം ഇല്ലെന്നും കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും കോടതി വിമർശിച്ചു. കരൂർ ദുരന്തത്തിൽ നേരത്തെസിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ബിജെപി അഭിഭാഷകനും ദേശീയ മക്കൾ ശക്തി കക്ഷിയും