മതവിദ്വേഷ പരാമർശക്കേസ്; പി.സി ജോർജിന് ജാമ്യം
മത വിദ്വേഷ പരാമർശക്കേസിൽ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി.ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പലഘട്ടങ്ങളായി നടന്ന വാദത്തിനൊടുവിലാണ് ജാമ്യം അനുവദിച്ചത്. ശാരീക ബുദ്ധിമുട്ടുകൾ അടക്കമുള്ള കാര്യങ്ങൾ പി.സി. ജോർജ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൊതു പ്രവർത്തകനാകുമ്പോൾ കേസുകൾ ഉണ്ടാകും. താൻ മുമ്പ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് കേസുകൾ ഇല്ല. അന്വേഷണം പൂർത്തീകരിച്ചതായി പോലീസ് റിപ്പോർട്ട് ഉണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും ജോർജ് വാദിച്ചു. 3 മുതൽ 5 വർഷം
ട്രംപിൻ്റെ കൂട്ടപ്പിരിച്ചുവിടലിന് തടയിട്ട് യുഎസ് ജഡ്ജ്
പ്രൊബേഷണറി ജീവനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിന് തടയിട്ട് യുഎസ് ജഡ്ജ്. ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം താത്കാലികമായി തടഞ്ഞത് വടക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ഫെഡറല്‍ ജഡ്ജാണ്. കൂട്ട പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്‌ജി വില്യം അൽസുപ്പ്, ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെൻ്റിനോട് ഇതുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടു. ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെൻ്റ് പരിധിവിട്ട് പ്രവർത്തിച്ചുവെന്നും ജഡ്‌ജി കൂട്ടിച്ചേർത്തു. സാധാരണയായി ഒരു വർഷത്തിൽ താഴെ
ദുരന്തബാധിതരുടെ തുടർചികിത്സയ്ക്ക് വെറും അഞ്ച് ലക്ഷം; ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് ടി. സിദ്ദിഖ് എം.എൽ.എ
വയനാട്ടിലെ ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിൽ സർക്കാറിൻ്റെ നടപടികളെ പ്രതിഷേധിച്ച് ടി. സിദ്ദിഖ് എം.എൽ.എ. ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ യുഡിഎഫ് നടത്തുന്ന കളക്‌ടറേറ്റ് വളയൽ സമരത്തിനിടെ സംസാരിക്കുകയസായിരുന്നു അദ്ദേഹം. ‘പ്രഖ്യാപനങ്ങളല്ലാതെ ഒരു കാര്യവും നടക്കുന്നില്ല. എൻ.ഡി.എം.എ ആക്ട് അനുസരിച്ച് ദുരന്തബാധിതരോട് സംസാരിച്ചിട്ട് വേണം അവരുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. നിർബന്ധമായും 10 സെൻ്റ് ഭൂമിയെങ്കിലും ലഭ്യമാക്കണമെന്നായിരുന്നു അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. എന്നാൽ കേവലം 7 സെൻ്റ് കൊടുക്കുമെന്നാണ് ഇപ്പോൾ
ട്യൂഷൻ സെൻ്ററിലെ തര്‍ക്കം; വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി, ഒരാളുടെ നില അതീവ ഗുരുതരം
കോഴിക്കോട് താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വെച്ച് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തെ തുടർന്ന് ഏറ്റുമുട്ടി. പരിക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ് ഷഹബാസിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ “ഫെയർ വെൽ” പരിപാടിയുമായി
ചാമ്പ്യൻസ് ട്രോഫി; ആസ്ട്രേലിയക്കെതിരെ സെമി തേടി അഫ്ഗാനിസ്താൻ
ഗ്രൂപ്പ് ബിയിൽനിന്ന് ഇംഗ്ലണ്ടിനെ പുറത്താക്കിയ ആവേശത്തിൽ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇടം തേടി അഫ്ഗാനിസ്താൻ ഇന്ന് ആസ്ട്രേലിയക്കെതിരെ. ഗ്രൂപ്പിൽ രണ്ടു ടീമിനുമിത് അവസാന മത്സരമാണ്. ജയിച്ചാൽ ഓസീസിന് സെമിയിൽ കടക്കാം. അഫ്ഗാൻ അട്ടിമറി ജയം നേടിയാൽ കാര്യങ്ങൾ സങ്കീർണമാവും. അങ്ങനെയെങ്കിൽ ശനിയാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്ക -ഇംഗ്ലണ്ട് മത്സരത്തിൻ്റെ ഫലത്തിനായി കാത്തിരിക്കേണ്ടിവരും. ആസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും മൂന്ന് വീതവും അഫ്‌ഗാന് രണ്ടും പോയൻ്റാണുള്ളത്. ആദ്യ രണ്ട് കളികളും തോറ്റ് ഇംഗ്ലീഷുകാർ പുറത്തായിട്ടുണ്ട്.
ഹൊസൂർ വിമാനത്താവളം നിർമ്മിക്കാനുള്ള പദ്ധതികൾ വേഗത്തിലാക്കി തമിഴ്നാട്
ബെംഗളൂരുവിൽ നിന്ന് ഏതാനം കിലോമീറ്റർ മാത്രം അകലെയുള്ള ഹൊസൂരിൽ വിമാനത്താവളം നിർമ്മിക്കാനുള്ള പദ്ധതികൾ വേഗത്തിലാക്കി തമിഴ്നാട്. ബെംഗളൂരുവിൽ രണ്ടാം വിമാനത്താവളം നിർമ്മിക്കാൻ കർണാടക സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് ബെംഗളൂരുവിനടുത്തുള്ള ഹൊസൂരിൽ വിമാനത്താവളം നിർമ്മിക്കാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയത്. ഹൊസൂരിൽ വിമാനത്താവളം നിർമ്മിക്കുമെന്ന് വ്യവസായ മന്ത്രി ടിആർബി രാജ വ്യക്തമാക്കി. വിമാനത്താവളത്തിനുള്ള സ്ഥലം നിർണയിക്കാനുള്ള പ്രക്രിയ സർക്കാർ വേഗത്തിലാക്കി. പദ്ധതിക്കായി രണ്ട് സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ഈ സ്ഥലങ്ങളിലൊന്ന് വിമാനത്താവളത്തിനായി തെരഞ്ഞെടുക്കും. ഹൊസൂരിലെ
വെഞ്ഞാറമൂട് കുട്ടക്കൊലക്കേസിലെ പ്രതിഅഫാന്‍റെ പിതാവ് അബ്‌ദുറഹീം നാട്ടിലെത്തി
തിരുവനന്തപുരം വെഞ്ഞാറമൂട് കുട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ പിതാവ് അബ്‌ദുറഹീം ഇന്ന് രാവിലെ നാട്ടിലെത്തി. ഇഖാമ പുതുക്കാതെ നിയമപ്രശ്‌നത്തിലും കച്ചവടം തകരാറിലായി സാമ്പത്തിക പ്രതിസന്ധിയിലും 7 വർഷമായി നാട്ടിൽ പോകാനാകാതെ കഴിയുന്നതിനിടയിൽ ഉറ്റവരുടെ കൂട്ടക്കൊലപാതകമെന്ന വലിയ ദുരന്തമുഖത്ത് സർവതും തകർന്നുനിന്ന അബ്ദുറഹീമിന് ദമ്മാമിലെ ലോകകേരള സഭ അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ നാസ് വക്കമാണ് രക്ഷകനായത്. നാസ് വക്കത്തിൻ്റെ ഇടപെടലിലൂടെയാണ് യാത്രാരേഖകൾ ശരിയാക്കി നാട്ടിലെത്താൻ വഴിയൊരുങ്ങിയത്. പ്രിയപ്പെട്ടവരെ മകൻ കൊന്നുതള്ളിയപ്പോൾ ഇതൊന്നും അറിയാതെ
ഇതരമതക്കാരായ ജാർഖണ്ഡ് സ്വദേശികൾക്ക് പ്രണയസാഫല്യം കേരളത്തിൽവെച്ച്
ജാര്‍ഖണ്ഡ് സ്വദേശികളായ കമിതാക്കൾ വധഭീഷണി ഉയർന്നതിനെ തുടര്‍ന്ന് ഒടുവിൽ കായംകുളത്ത് വിവാഹിതരായി. ജാര്‍ഖണ്ഡില്‍ നിരന്തരം വധഭീഷണി നേരിട്ടതിനു പിന്നാലെയാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്. ജാര്‍ഖണ്ഡ് ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മ്മയുമാണ് വിവാഹിതരായത്. മുഹമ്മദ് ഗാലിബും ആശാ വര്‍മ്മയും കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. മുഹമ്മദ് ഗാലിബ് യു.എ.ഇയില്‍ എന്‍ജിനിയറാണ്. ജനുവരിയില്‍ ആശാ വര്‍മയുടെ വിവാഹം 45കാരനുമായി ഉറപ്പിച്ചതിനു പിന്നാലെ വിവരം അറിഞ്ഞ് ഗാലിബ് നാട്ടിലെത്തി. എന്നാല്‍,
ആശാ വർക്കർമാർക്ക് ആശ്വാസം; ജനുവരി മാസത്തെ ഓണറേറിയം അനുവദിച്ചു
ആശാ വർക്കേഴ്സിന് ജനുവരിയിലെ ഓണറേറിയം അനുവദിച്ചു. മൂന്നുമാസത്തെയും കുടിശികയും ഇൻസെൻ്റിവും സർക്കാർ അനുവദിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. ആശാ വർക്കേഴ്സിനോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആശ വർക്കർമാരുടെ പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചില്ല. അതിനാൽ സമരം തുടരുമെന്നും സമരക്കാർ
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയ്ക്ക് ജാമ്യമില്ല
നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരയുടെ ജാമ്യ ഹർജി ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ദൃക്‌സാക്ഷികളില്ലാത്ത കൊലക്കേസിൽ കേട്ടുകേൾവിയുടെയും സംശയത്തിൻ്റെയും അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തതെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ജാമ്യാപേക്ഷയിലുണ്ടായിരുന്നത്. എന്നാൽ ചെന്താമരയ്ക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ചെന്താമര പുറത്തിറങ്ങിയാൽ നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം കഴിഞ്ഞയാഴ്‌ചയാണ് അഭിഭാഷകൻ മുഖേന ചെന്താമര ജാമ്യാപേക്ഷ നൽകിയത്. മുമ്പ് രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ കുറ്റസമ്മത മൊഴി നൽകാൻ