ട്വന്റി 20 ലോകകപ്പിൽ ഇന്ത്യപാകിസ്ഥാനെ 61റൺസിന് തകർത്തു. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു. 20 ഓവറിൽ 176 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗനിറങ്ങിയ പാകിസ്ഥാൻ 17.6 ഓവറിൽ 114 റൻൺസിന് ഓൾ ഔട്ടാവുകയായിരുന്നു ബാറ്റിംഗ് തകർച്ച നേരിട്ട പാകിസ്ഥാൻ പിന്നീട് ഉസ്‌മാൻ ഖാൻ്റെ ബാറ്റിംഗിലൂടെ ചെറിയ തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാൽ അതും അധിക സമയം നീണ്ടില്ല.
34 പന്തിൽ 44 റൺസെടുത്ത ഉസ്‌മാൻ ഖാനെ അക്‌സർ പട്ടേൽ പുറത്താക്കി. അക്‌സർ പട്ടേലിൻ്റെ പന്തിൽ ഇഷാൻ സ്റ്റമ്പ് ഔട്ടാക്കുകയായിരുന്നു. പാകിസ്ഥാൻ്റെ ഏഴ് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തുപോയത്. ഇന്ത്യൻ ബോളിംഗിൽ ബുംറ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റെടുത്ത് പാകിസ്ഥാനെ ഞെട്ടിച്ചു.
ഫർഹാൻ(0),അയുബ്(6), സൽമാൻ അലി അഗ(4), ബാബർ അസം(5) മുഹമ്മദ് നവാസ് (4), അബ്രാർ അഹമ്മദ്(0) എന്നിവരാണ് രണ്ടക്കം തികയ്ക്കാതെ പുറത്തായത് 17 ഓവർ പിന്നിട്ടപ്പോൾ 107 റൺസ് മാത്രമെടുത്ത പാകിസ്ഥാൻ പരാജയം ഉറപ്പാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്. ഇഷാൻ കിഷാന്റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും ശിവം ദുബെയുടെയും തിലക് വർമയുടെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ഇഷാൻ കിഷാൻ 77 റൺസാണെടുത്തത്. 40 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. നിലയുറപ്പിച്ച് കളിച്ച നായകൻ സൂര്യകുമാർ യാദവ് 32 റൺസാണെടുത്തത്. ശിവം ദുബെ 27 റൺസും തിലക് വർമ 25 റൺസും എടുത്തു.