എസ്ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സമയപരിധി ജനുവരി 22 വരെ ആയിരുന്നു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സമയം ഇന്ന് വരെ നീട്ടിയത്. 2002ലെ വോട്ടര്‍ പട്ടികയിൽ പേരില്ലാത്തവരും, പട്ടികയിൽ ഉൾപ്പെട്ടിട്ടും പേരിലെ അക്ഷരത്തെറ്റ് ഉള്‍പ്പെടെ സാങ്കേതിക പ്രശ്നങ്ങളുള്ളവരുമാണ് രേഖകൾ നൽകേണ്ടത്.

37 ലക്ഷത്തോളം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 11 ലക്ഷത്തിലധികം പേരാണ് പേര് ചേര്‍ക്കാൻ അപേക്ഷിച്ചത്. വ്യാഴാഴ്ച വരെ 9,868 പേരാണ് ഹിയറിംഗിനും പരിശോധനയ്ക്കും ശേഷം പട്ടികയിൽ നിന്ന് പുറത്തായത്. അതേസമയം, ഹിയറിംഗും പരിശോധനയും ഫെബ്രുവരി 14വരെ തുടരും.

Related Posts