കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഞാൻ ഒരിക്കൽ കൂടി ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്നും മൻ കി ബാത്തിൻ്റെ’ 121-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ലോകം മുഴുവൻ 140 കോടി ഭാരതീയർക്കൊപ്പം നിലകൊള്ളുന്നു. നീതി തീർച്ചയായും നടപ്പാക്കപ്പെടും. ആക്രമണത്തിലെ ഗൂഢാലോചനക്കാർക്കും കുറ്റവാളികൾക്കും ഏറ്റവും കഠിനമായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്‌ത്തി. ഓരോ ഭാരതീയനും ദുരിതബാധിതരുടെ കുടുംബങ്ങളോട് അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഭാഷ ഏത് സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിൻ്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്‌ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്.

കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, കോളേജുകളിലും സ്കൂളുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിൻ്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിൻ്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ഭീകരരും അവരുടെ യജമാനന്മാരും ആഗ്രഹിക്കുന്നു അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്.

ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിൻ്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്‌ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിൻ്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്‌ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുകയാണ്, ഈ ഭീകരാക്രമണത്തിനുശേഷം രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.

ഭാരതീയർക്ക് ഈ വിഷയത്തിലുള്ള രോഷം ആഗോളതലത്തിലുമുണ്ട്. ഈ ഭീകരാക്രമണത്തിനുശേഷം, ലോകമെമ്പാടും നിന്ന് അനുശോചനങ്ങൾ തുടർച്ചയായി വന്നുകൊണ്ടേയിരിക്കുന്നു. ആഗോള നേതാക്കളും എന്നെ വിളിച്ചിട്ടുണ്ട്, , സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. കത്തുകൾ എഴുതിയിട്ടുണ്ട് ഈ ഹീനമായ ഭീകരാക്രമണത്തെ എല്ലാവരും ശക്തമായി അപലപിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Posts