മുൻ യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസ്, മുൻ വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയ സംഭവത്തിൽ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിനെ വിമർശിച്ചു. മയക്കുമരുന്നിനെക്കുറിച്ചുള്ള ആശങ്കകളേക്കാൾ എണ്ണ താൽപ്പര്യങ്ങളാണ് ഓപ്പറേഷനെ നയിച്ചതെന്ന് ഹാരിസ് ആരോപിച്ചു.

ട്രംപിന്‍റെ നടപടികൾ അമേരിക്കയെ സുരക്ഷിതമാക്കില്ലെന്നും നിർബന്ധിത ഭരണമാറ്റം മേഖലയെ അസ്ഥിരപ്പെടുത്തുകയും അമേരിക്കൻ ജീവിതത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ കമല ഹാരിസ് മുന്നറിയിപ്പ് നൽകി.

ഈ നടപടി ബുദ്ധിശൂന്യമാണെന്നും അമേരിക്കന്‍ ജനത ഇത് ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡണ്ട് സൈനികരെ അപകടത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കമല ഹാരിസ് പറഞ്ഞു. ഇത് മയക്കുമരുന്നിനെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ അല്ല. ഇത് എണ്ണയെക്കുറിച്ചും പ്രാദേശിക ശക്തനായി അഭിനയിക്കാനുള്ള ട്രംപിന്‍റെ ആഗ്രഹവുമാണെന്നും കൂട്ടിച്ചേർത്തു.

Related Posts