കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയത് വൻ ആസൂത്രണത്തോടെയാണെന്ന് പോലീസ്. ജാമ്യത്തിലിറങ്ങിയ അതുലിനെ 48 മണിക്കൂറിനകം വകവരുത്താനായിരുന്നു ഗുണ്ടാ സംഘത്തിന്‍റെ തീരുമാനം. കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത ഐപിഎസ് അറിയിച്ചു.

പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങിയ അതുലിനെ രണ്ട് കാറുകളിലായാണ് പ്രതികൾ പിന്തുടർന്നത്. സ്റ്റേഷനിൽ നിന്ന് ഇറങ്ങി കൃത്യം 17-ാം മിനിറ്റിലാണ് പുതിയകാവ് ജംഗ്ഷനിൽ വെച്ച് കൊലപാതകം നടന്നത്. അതുൽ സഞ്ചരിച്ച വാഹനത്തെ ഹരിയാന രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ഉപയോഗിച്ച് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒന്നര മിനിറ്റിനുള്ളിൽ കൃത്യം പൂർത്തിയാക്കി പ്രതികൾ കടന്നുകളഞ്ഞു.

ഇന്നോവ കാറിൽ നിന്ന് കണ്ടെടുത്ത മാരകായുധങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.
2025 ൽ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു അതുൽ. എന്നാൽ ഈ കൊലപാതകത്തിന് ജിം സന്തോഷ് വധവുമായി നേരിട്ട് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

സന്തോഷ് വധത്തിന് ശേഷം കടത്തൂർ സംഘത്തിലെ അനീറിനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കൃത്യം നടത്തിയതിന് ശേഷം കോട്ടയം ഭാഗത്തേക്ക് കടന്ന പ്രതികളെ ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് മുണ്ടക്കയത്ത് വെച്ച് പിടികൂടിയത്.

എഎൻപിആർ ക്യാമറകൾ ഉപയോഗിച്ച് പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 6 പേരും ഇവർക്ക് സഹായം നൽകിയ 4 പേരുമാണ് നിലവിൽ പിടിയിലായിരിക്കുന്നത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും ഗുണ്ടാ ആക്രമണങ്ങൾക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Related Posts