ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനിൽ സമ്മർദ്ദം ചെലുത്തുന്നു
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനിൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും വാതകങ്ങളും എണ്ണയും ഇറക്കുമതി ചെയ്യുന്നത് പൂർണമായും നിർത്തലാക്കണമെന്നാണ് യൂറോപ്യൻ യൂണിയനോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് യുക്രെയ്ൻ റഷ്യ സംഘർഷത്തിൽ അവർക്ക് സഹായമാകുമെന്ന് വൈറ്റ് ഹൗസ് പറയുന്നു. ഈയൊരു സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യക്കെതിരെ തിരിയണമെന്ന് യൂറോപ്യൻ യൂണിയനോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനയുമായുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിൻ്റെയും ഭാഗമായാണ് ഇന്ത്യയ്‌ക്കെതിരെ തീരുവ ഉയർത്തിയത്. എന്നാൽ, ചൈനയും യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ യുഎസ് നിലപാടിൻ്റെ കാപട്യം ചൂണ്ടിക്കാട്ടി ഇന്ത്യ യുഎസിന് വഴങ്ങിയില്ല. മിക്ക യൂറോപ്യൻ രാജ്യങ്ങളും ട്രംപിൻ്റെ താരിഫ് നീക്കത്തെ പരസ്യമായി പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ്റെ മൗനം യുഎസിൽ നിന്നുള്ള വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. ടിയാൻജിനിൽ ഇന്നും നാളെയും നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയിൽ യുഎസിൽ നിന്നുള്ള സമ്മർദ്ദം പ്രധാന ചർച്ചാവിഷയമാകും.