ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത രഞ്ജിത്ത് നിലവിൽ എറണാകുളം സബ് ജയിലിലാണ്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും നാളെ ആയിരിക്കും കോടതി പരിഗണിക്കുക.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചുവെങ്കിലും പ്രൊഡക്ഷൻ വാറണ്ട് തയ്യാറാകാത്തതിനാൽ നാളെത്തേയ്ക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതിനാൽ പുതിയ അഭിഭാഷകനാണ് പകരം ഉണ്ടാവുക.

Related Posts