പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനിടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റിക്കാർഡ് തകർച്ച. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 92.52 എന്ന പശ്ചിമേഷ്യൻ പ്രതിസന്ധി താഴ്ചയിലെത്തി. എണ്ണ ഇറക്കുമതി ചെലവ് വർദ്ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ന് വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം കുത്തനെ താഴുകയായിരുന്നു.
ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറിലേക്ക് എത്തിയത് വിദേശ നാണയ വിപണിയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. എണ്ണവില കൂടുമ്പോൾ ഡോളറിനായുള്ള ആവശ്യം ഏറുകയും ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർദ്ധിക്കുകയും ചെയ്യുന്നു. ഇതാണ് രൂപയുടെ മൂല്യം തകരാൻ പ്രധാന കാരണം. ഇത് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതിനും ഇടയാക്കി.