പോക്സോ കേസിലെ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്‌ത് പീഡിപ്പിച്ച പൊലീസ് കോൺസ്‌റ്റബിളിനെ അറസ്‌റ്റ് ചെയ്‌തു. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നൽകാൻ ബൊമ്മനഹള്ളി സ്‌റ്റേഷനിൽ എത്തിയതായിരുന്നു 17 വയസ്സുകാരി. സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ അരുണാണു പിടിയിലായത്.
പീഡനത്തിൻ്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായും പുറത്തു പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതിക്കു ശിക്ഷ ലഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത ഇയാൾ കൂടിക്കാഴ്ച്‌ചയ്ക്കു ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു.