തമിഴക വെട്രി കഴകം (ടിവികെ) കരൂരിൽ സംഘടിപ്പിച്ച റാലിയിൽ പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ടിവികെ നേതാക്കൾ. ടിവികെ നേതാവും നടനുമായ വിജയ് കൂടുതൽ തിരക്ക് ഒഴിവാക്കാനാണ് ചെന്നൈയിലേക്ക് പോയതെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വിഗ്നേഷ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. യാതൊരു കാരണവശാലും പരിപാടിയിൽ സ്ത്രീകളും കുട്ടികളും വരരുതെന്ന് വിജയ് നേരത്തെ നിർദ്ദേശം നൽകിയെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
കൂടുതൽ പേരും വന്നത് വിജയ് എന്ന സിനിമാ നടനെ കാണാൻ വേണ്ടിയാണ്. 10,000 പേർക്ക് സൗകര്യമുള്ള പരിപാടിയിൽ ഒരുലക്ഷത്തോളം പേർ വന്നു. പരിപാടിയുടെ സുരക്ഷയ്ക്കായി വളരെ കുറച്ച് പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. 300 -400 പൊലീസുമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷ ഒരുക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്. അത് നടന്നിട്ടില്ല. വിജയ് വന്നാൽ ആശുപത്രിയിൽ തിരക്കുണ്ടാവും. അതുകൊണ്ടാണ് അദ്ദേഹം വരാതിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് നഷ്ടപരിഹാരം നൽകും’- നേതാക്കൾ അറിയിച്ചു.