ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി.പി.രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗത്വം അദ്ദേഹം രാജിവച്ചിരുന്നു.
ബിഹാർ മുഖ്യമന്ത്രി സ്ഥാനവും വൈകാതെ നിതീഷ് രാജിവയ്ക്കും. ബിഹാറിൽ 14 ന് എൻഡിഎ സർക്കാർ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന.
ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. രാജ്യസഭയിലേക്ക് പോകാൻ നിതീഷിന് ആഗ്രഹമില്ലെന്നും ബിജെപിയുടെ നിർബന്ധപ്രകാരമാണ് അദ്ദേഹം രാജ്യസഭയിലേക്ക് പോകുന്നതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.