നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ലോക് ഭവനിൽ ഗവർണർ ലഫ്റ്റനന്‍റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈന് അദ്ദേഹം രാജി സമർപ്പിച്ചു. അധികാരമേറ്റെടുക്കുന്ന പുതിയ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് ഒഴിയുന്നതോടെ ബിഹാർ മുഖ്യമന്ത്രിപദം ബിജെപിക്ക് സ്വന്തമാകും. ആഭ്യന്തര മന്ത്രി സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണു സാധ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന മന്ത്രിമാരായ ശ്രേയസി സിംഗ്, ലഖേന്ദ്ര പാസ്വാൻ, എന്നിവരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

Related Posts