മലയാളത്തിന്‍റെ പ്രിയ ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. 80 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്. അർബുദത്തെ തുടർന്ന് തൃശൂരിലെ അമല ആശുപത്രിയിൽ ചികിതയിലിരിക്കെ ആണ് മരണം നടന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി പാട്ടുകൾ ആലപിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമ‌കളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അഞ്ചു തവണ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ദേശീയ അവാർഡ് ഒരു തവണയും ലഭിച്ചിട്ടുണ്ട്. 1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഗായകൻ യേശുദാസിന്‍റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ് ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.

Related Posts