അമേരിക്കയിലെ വാഷിങ്‌ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപമുണ്ടായ വിമാനാപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെടുത്തു. ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കൻ എയർലൈൻസിൻ്റെ സിആർജെ – 700 എന്ന വിമാനം നദിയിലേക്ക് വീണത്. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്ന് വാഷിങ്ടണ്‍ ഡി.സി ഫയര്‍ ചീഫ് പറഞ്ഞു. ഫയര്‍ ഡിപ്പാര്‍ട്ട്‌മെൻ്റു എഫ്.ബി.ഐ, ആര്‍മി നീന്തല്‍ വിദഗ്ധരും ചേര്‍ന്നാണ് നദിയിലെ തിരച്ചില്‍ നടത്തുന്നത്.

Related Posts