വ്യാജരേഖ ചമച്ച കേസിൽ ബിഹാർ എംപി പപ്പു യാദവ് അറസ്റ്റിൽ. 1995 ൽ വ്യാജരേഖ ചമച്ച കേസിലാണ് നടപടി. വഞ്ചനയിലൂടെ വീട് തട്ടിയെടുത്ത് പിന്നീട് ഓഫീസ് ആയി ഉപയോഗിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. പപ്പു യാദവിനെതിരെ വിനോദ് ബിഹാരി ലാൽ ആണ് പരാതി നൽകിയിരുന്നത്.
ഇന്നലെ രാത്രി അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയതോടെ നാടകീയ രംഗങ്ങൾ അരങ്ങേറി. അതേസമയം, രാത്രി പോലീസിനൊപ്പം പോകാൻ കഴിയില്ലെന്നും തന്നെ കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പപ്പു യാദവ് ആരോപിച്ചു. ഇന്ന് കോടതിയിൽ ഹാജരാകാനിരിക്കെയാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് പപ്പു യാദവ് പ്രതികരിച്ചു.