കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കോടതി വിഷയം വിദഗ്‌ധരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. കാവേരി നദിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിൻ്റെ പദ്ധതിക്കെതിരായ തമിഴ്‌നാട് സർക്കാരിൻ്റെ അപേക്ഷ ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയാണുണ്ടായത്. കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും വിഷയം വിദഗ്‌ദ്ധ സമിതികളുടെ പരിഗണനയിലാണ് എന്നും ബെഞ്ച് പറഞ്ഞു.
അണക്കെട്ടിൻ്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി കേന്ദ്ര ജല കമ്മീഷൻ (സിഡബ്ല്യുസി) ഉത്തരവ് പുറപ്പെടുവിച്ചു. വിദഗ്‌ധരുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സിഡബ്ല്യുസിയുടെ നിർദ്ദേശങ്ങൾ ഉള്ളതെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ പദ്ധതിക്ക് കാവേരി വാട്ടർ മാനേജ്‌മെന്റ്റ് അതോറിറ്റി (സിഡബ്ല്യുഎംഎ), കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) എന്നിവയുടെ അനുമതി ആവശ്യമാണ്. കർണാടകത്തിന് തിരിച്ചടിയല്ലെന്നും നീതിയാണെന്നും പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളോട് പ്രതികരിച്ചു.