തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു. 27 സ്ഥാനാർത്ഥികളുടെ പൂർണ പട്ടികയിൽ പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ മുഖമായ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ഇടംപിടിച്ചില്ല. അവസാന നിമിഷം വരെ കേന്ദ്ര നേതൃത്വം സമ്മർദ്ദം ചെലുത്തിയെങ്കിലും മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ അണ്ണാമലൈ ഉറച്ചുനിന്നു.

കോയമ്പത്തൂർ മേഖലയിൽ സിംഗനല്ലൂർ, സുലൂർ തുടങ്ങിയ സീറ്റുകൾ എഐഎഡിഎംകെ വിട്ടുനൽകാത്തതാണ് അദ്ദേഹത്തിന്‍റെ പിന്മാറ്റത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത്. വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിൽ തന്നെ ഇത്തവണയും മത്സരിക്കും. അവിനാശി (എസ്‌സി) മണ്ഡലത്തിൽ കേന്ദ്രമന്ത്രി എൽ. മുരുകൻ നിന്നും മത്സരിക്കും.

തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ മൈലാപ്പൂരിൽ നിന്ന് ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കൃതിക ശിവകുമാർ മൊടക്കുറിച്ചിയിൽ നിന്നും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വിജയധരണി വിളവങ്കോട് മണ്ഡലത്തിൽ നിന്നും മത്സരിക്കും.

എഐഎഡിഎംകെയുമായുള്ള സഖ്യം നിലനിർത്തുന്നതിനാണ് ബിജെപി മുൻഗണന നൽകിയത്. 2021-ൽ 20 സീറ്റുകളിൽ മത്സരിച്ച ബിജെപി ഇത്തവണ 27 സീറ്റുകളിലാണ് മത്സരിക്കുന്നത്.

Related Posts