അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ കയറ്റുമതി തീരുവനയം കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കും. 8.5 ശതമാനം ഉണ്ടായിരുന്ന ഇറക്കുമതി തീരുവ അധിക തീരുവയുൾപ്പെടെ 58.5 ശതമാനമായി ഉയർത്തിയ ട്രംപിന്‍റെ നയം നമ്മുടെ മത്സ്യബന്ധന മേഖലയിൽ സൃഷ്ടിക്കുന്ന ദുരിതങ്ങൾ വിവരണാതീതമായിരിക്കും.

കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവു മുതൽ മുങ്ങിയ കപ്പലിൽ നിന്ന് ഒഴുകി നടക്കുന്ന എണ്ണയും രാസവസ്തുക്കളും മത്സ്യസമ്പത്തിന് സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ വരെയായി കേരളത്തിലെ മത്സ്യബന്ധനമേഖല ഗുരുതര പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്.

കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങളിലധികവും കയറ്റുമതി പ്രാധാന്യമുള്ളവയാണ്. വള്ളങ്ങളും യന്ത്രവത്കൃത ബോട്ടുകളും പ്രധാനമായി പിടിക്കുന്ന കഴന്തൻ, കരിക്കാടി, നാരൻ, പുവാലൻ തുടങ്ങിയ ചെമ്മീനിനങ്ങളും നെയ്‌മീൻ, കോര, പാര, ചൂര, ആവോലി, വേള, കിളിമീൻ, കുന്തൽ, സ്രാവ്, കണവ, നങ്ക് തുടങ്ങിയവും കയറ്റുമതി ചെയ്യുന്നവയാണ്.

മറ്റുള്ളവയെ അപേക്ഷിച്ച് ഇവക്ക് താരതമ്യേന വില കൂടുതൽ ലഭിക്കുന്നവയാണ്.
കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതിയുടെ മൂന്നിലൊന്നും അമേരിക്കയിലേക്കാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 23793.73 കോടി രൂപക്കുള്ള സമുദ്രോൽപന്നങ്ങളാണ് അമേരിക്കയിലേക്കയച്ചത്. അമേരിക്കയുടെ രാഷ്ട്രീയ-വ്യാപാര നയങ്ങളും മത്സ്യമേഖലയിലുള്ളവരെ പ്രതിസന്ധിയിലാക്കും.

Related Posts