കർഷക പ്രതിഷേധത്തിൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറായി. ചണ്ഡീഗഡിൽ ഫെബ്രുവരി 14ന് ആണ് ചർച്ച നടക്കുക. ആവശ്യങ്ങൾ അംഗീകരിച്ച ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നു ദല്ലേവാൾ പറഞ്ഞു. കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ സമ്മതിച്ചു. കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജൻ്റെ നേതൃത്വത്തിലാണ് ചർച്ചക്ക് ക്ഷണിച്ചത്. 2024 ഫെബ്രുവരി 13 മുതൽ ശംഭു, ഖനൗരി അതിർത്തികളിൽ കേന്ദ്രത്തിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. എംഎസ്‌പി ഗ്യാരണ്ടി കൂടാതെ, കർഷകർ കടം എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത്, പെൻഷനുകൾ, പോലീസ് കേസുകൾ പിൻവലിക്കുക, 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി എന്നിവയും ആവശ്യപ്പെടുന്നുണ്ട്

Related Posts