കർഷക പ്രതിഷേധത്തിൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറായി. ചണ്ഡീഗഡിൽ ഫെബ്രുവരി 14ന് ആണ് ചർച്ച നടക്കുക. ആവശ്യങ്ങൾ അംഗീകരിച്ച ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നു ദല്ലേവാൾ പറഞ്ഞു. കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ സമ്മതിച്ചു. കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജൻ്റെ നേതൃത്വത്തിലാണ് ചർച്ചക്ക് ക്ഷണിച്ചത്. 2024 ഫെബ്രുവരി 13 മുതൽ ശംഭു, ഖനൗരി അതിർത്തികളിൽ കേന്ദ്രത്തിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. എംഎസ്‌പി ഗ്യാരണ്ടി കൂടാതെ, കർഷകർ കടം എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത്, പെൻഷനുകൾ, പോലീസ് കേസുകൾ പിൻവലിക്കുക, 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി എന്നിവയും ആവശ്യപ്പെടുന്നുണ്ട്
Check latest article from this author !

പാലക്കാട് മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയാണെന്ന് സംശയം
October 5, 2025

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്സ്മാർട്ട് ഫോണും ചാർജറും പിടികൂടി
October 5, 2025
Related Posts
Recent Posts
- നെടുമ്പാശേരി വിമാനത്താവളത്തിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
- പാലക്കാട് മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയാണെന്ന് സംശയം
- കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്സ്മാർട്ട് ഫോണും ചാർജറും പിടികൂടി
- കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച കഥ-കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു
- ഗായകൻ സുബീൻ ഗാർഗിൻ്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ
Recent Comments
No comments to show.